Wednesday, November 24, 2010

2010 നവംബര്‍ ഇരുപത്തിനാലാം തിയതി ബുധനാഴ്ച്ച ............ :Bentin

                                                             ഇന്നലെ കാര്യമായിട്ടൊന്നും ഓഫീസില്‍ നടന്നില്ല. ആറരയ്ക്ക് ചെന്താമരമിഴി അഴകി വിളിചിരിന്നു. ആ സമയം ഞാന്‍ അല്‍പ്പം തിരക്കിലായിപോയി. അതുകൊണ്ട് പിന്നെ സംസാരിക്കാമെന്ന് വെച്ചു. അവളുടെ അച്ചനെ ഞാന്‍ വിളിച്ചു, ഇത് വരെ കാര്യമായി ഞാന്‍ അമ്മാവനോട് സംസാരിച്ചിട്ടില്ല. ആ കുറവ് നികത്തി. അമ്മായിയോടും സംസാരിച്ചു. പിന്നെ എട്ടുമണിക്ക് മാന്മിഴിയാലെ വിളിച്ചു. കുറച്ചു നേരം സംസാരിച്ചു.
                                                                  അമ്മായിക്ക് പരിഭവമാണ് മകളുടെ പഠനം മോശമാകുമോ എന്ന്. എനിക്കും ചെറിയ തോതില്‍ പേടി ഇല്ലാതില്ല.അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയാണ്. അവള്‍ വിചാരിക്കുന്നുണ്ടാവും ഇതുവരെ രണ്ടു പേര്‍ മാത്രമേ പഠിക്ക് പഠിക്ക് എന്ന് തള്ളാന്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ വീണ്ടും ഒരാളുകൂടി. അവളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാനാവുന്നില്ല. പാവം ഇന്നും വിളിച്ചു സംസാരിക്കണം. വീട്ടില്‍ പറഞ്ഞപ്പോള്‍ ചെറിയ തോതില്‍ കളിയാക്കല്‍ കിട്ടി പിന്നെ നമുക്കതൊരു പ്രശ്നമേ അല്ലാ....ഹി ഹി ...
            മെനഞ്ഞാന്നു തൊട്ട് ഒരു പാട്ട്  എന്‍റെ മനസ്സില്‍ കിടന്നങ്ങനെ കളിക്കയാണ്. എങ്കെയും കാതല്‍ എന്ന തമിഴ് പടത്തിലെയാണ് ആ പാട്ട്.
                           നെഞ്ചില്‍ നെഞ്ചില്‍ ഇതോ ഇതോ.
                           കാതല്‍ കാതല്‍ പിറന്തതോ.
                           കൊഞ്ചും കാറ്റില്‍ മയങ്ങിയെ
                           മേലേ കൊഞ്ചം പറന്തതോ
                           മാലൈ വേളേ  വേലൈ കാട്ടുതോ

             ഹാരിസ് ജയരാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നല്ല പാട്ട്, ഞാന്‍ ആ പാട്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കയാണ്. ഹാരിസ് ജയരാജിനൊരു സലാം...നല്ലൊരു പാട്ട് കൂടി തന്നതിന്.

                                                    ഇന്ന് കാലത്ത് നല്ല മഴയായിരുന്നു. ജോഗിങ്ങിനു പോകുമ്പോള്‍ മഴയില്ല, പക്ഷെ ബീച്ചില്‍ എത്തിയപ്പോഴേക്കും മഴ തുടങ്ങി. തകര്‍ത്തു പെയ്യുന്ന മഴ. കടലില്‍ നിന്നും കാറ്റ് ആഞ്ഞു വീശി. നിലത്തു വീണ മഴത്തുള്ളികളില്‍ ചിന്നിചിതരിയവയെ കാറ്റ് വഹിച്ചുകൊണ്ട് പാഞ്ഞു അവ അലകളായി തെരുവ് വിളക്കിന്‍റെ ജ്വാലയില്‍ തളിഞ്ഞു കണ്ടു. ഒതുങ്ങി നിന്നിട്ടും ഞാന്‍ നനഞ്ഞു, അത്ര കാറ്റുണ്ടായിരുന്നു. മഴ ഒരല്‍പം താണപ്പോള്‍ പതിവ് ഓട്ടം തുടങ്ങി. വീണ്ടും മഴ തന്നെ. പക്ഷെ ഓട്ടം നിര്‍ത്തിയില്ല. മഴയത്തോടാന്‍ നല്ല രസം. പിന്നെ ശകടത്തില്‍ പതിവ് ചായക്കടയിലെത്തി. ചായ കുടിക്കാന്‍ ഇട്ടിരുന്ന രൂപ മഴയത്ത് നനഞ്ഞു കുതിര്‍ന്നു ഞാന്‍ അത് കടക്കാരന് നീട്ടി. അദ്ദേഹം അത് പാല്‍ ചൂടാക്കാനുള്ള പാത്രത്തില്‍ ഒട്ടിച്ചു വെച്ചു. ഞാന്‍ ചായ കുടിച്ചു തീര്‍ന്നപ്പോഴേക്കും പാത്രത്തിലെ ചൂടുകൊണ്ട് രൂപ ഉണങ്ങിയിരുന്നു.....വാട്ട്  ആന്‍ ഐടിയ സര്‍ജീ ......ഹി ഹി...
                                                             വീട്ടില്‍ ക്രിസ്മസ്സിനുള്ള പാട്ട് കേള്‍ക്കുമ്പോഴാണ് മാന്‍മിഴിയാളുടെ ഗുഡ് മോര്‍ണിംഗ് മെസ്സേജ്. തിരിച്ചു മെസ്സേജ് അയച്ചു. പോയിരുന്നു പഠിക്കെടി....സംസാരമോക്കെ വൈകിട്ടാകാംഎന്നു. പാവം പേടിച്ചുപോയി എന്ന് തോന്നുന്നു. പിന്നെ മെസ്സേജ് ഒന്നും അയച്ചില്ല. ശരിക്കും പേടി എനിക്കാണ്. അവള്‍ക്കെങ്ങാനും മാര്‍ക്ക് കുറഞ്ഞാല്‍ എല്ലാരും എണ്ണയെ വഴക്ക് പറയു .....അതുകൊണ്ട് ഒരു മുന്‍കരുതല്‍ നല്ലതാണ്.  

No comments:

Post a Comment