Tuesday, November 30, 2010

2010 നവംബര്‍ മുപ്പതാം തിയതി ചൊവ്വാഴ്ച്ച ................. :- Bentin

                                                              ഇന്നത്തെ ദിവസത്തിനു വലിയ പ്രത്യേകതകളൊന്നും ഇല്ല. ഒരു സാധാരണ ദിവസം. കാലത്ത് നല്ല തണുപ്പുണ്ടായിരുന്നു. ജോഗിങ്ങിനു പോയപ്പോ ഇച്ചിരികൂടി തണുപ്പനുഭാവപെട്ടു. ഇത്തിരി ജലദോഷം പിടിച്ചോ എന്നൊരു സംശയം. കുഴപ്പമില്ല ഞാന്‍ ഗുളിഗ വാങ്ങിച്ചു. അതുകഴിച്ചാല്‍ ഞാനിവിടിരുന്നു ഉറങ്ങാന്‍ സാദ്യതയുണ്ട്. എന്നാലും ജെലധോഷം മാറി പനിയാവണ്ട എന്ന് കരുതി ഒന്ന് കഴിച്ചു.
                                                                        ഇന്ന് ഇച്ചിരി പണിയുണ്ട് "ഒബറത്തുര്‍" എന്തെങ്കിലും മനസ്സിലായോ....മനസ്സിലാവാണ്ടിരിക്കുന്നതാണ് നല്ലത്.....പോട്ടെ കുറച്ചു പണിയുണ്ട്.

Monday, November 29, 2010

2010 നവംബര്‍ ഇരുപത്തി ഒന്‍പതാം തിയതി തിങ്കളാഴ്ച്ച .......... :-Bentin

                                                          പതിവുപോലെ വാരാന്ത്യത്തില്‍ ഇവിടെ വരാന്‍ പറ്റിയില്ല. പിന്നെ നമ്മുടെ നെറ്റ് കണക്ഷന്‍ ലിമിറ്റ് തീര്‍ന്നു. ഇനി ഒന്നാംതിയതിക്കെ വീണ്ടും നെറ്റില്‍ കയറാന്‍ പറ്റു. സങ്കടമില്ല, ഇപ്പൊ കാര്യമായി ഇന്‍റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നില്ല എന്നതാണ് സത്യം.എന്‍റെ മാന്‍മിഴിയാളോടു സംസാരം കൂടി കൂടി വരികയാണ്. അവളുമായി സംസാരിക്കുമ്പോള്‍ വല്ലാത്തൊരു അനുഭുതിയാണ്, എത്രനേരം സംസാരിച്ചാലും മതിയാവില്ല. എന്നാലും ഇപ്പൊ കുറച്ചു നിയന്ത്രണം വരുത്തണമെന്ന് തോന്നുന്നു. അവള്‍ എം ടെക് പഠിക്കുകയല്ലേ, പഠിത്തം നോക്കണമല്ലോ. അതുകൊണ്ട് ഇനി ഇന്ന് വൈകിട്ടെ വിളിക്കുകയുള്ള് എന്ന് പറഞ്ഞു.
                                                                       ഇന്ന് ഇച്ചിരി പനിയുണ്ടായിരുന്നു, ഇപ്പൊ ഉച്ചയ്ക്ക് വിളിച്ചപ്പോ മാറി എന്ന് പറഞ്ഞു. എനിക്കും ഇച്ചിരി പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഇപ്പൊ കുഴപ്പമില്ല. ഇന്ന് നമ്മുടെ അളിയന്‍ അവളുടെ രണ്ടു ഫോട്ടോ അയച്ചു തന്നു. ഒരു ഫോട്ടോ കൊള്ളാം, മറ്റേതു കണ്ടാല്‍ ഇതാണോ എന്‍റെ പെണ്ണ് എന്ന് സംശയം തോന്നും, ഹി ഹി ....
                                             ചേച്ചി വിളിച്ചിരുന്നു, പിന്നെ ഗൂഗിള്‍ ചാറ്റിലും കുറെ നേരം ഉണ്ടായിരുന്നു. ചേച്ചിയെ കൊണ്ട് ഞാന്‍ ഇന്ന് മാന്‍മിഴിയാളെ വിളിപ്പിച്ചു. എന്തെങ്കിലുമൊക്കെ സംസാരിക്കുമെന്ന് വിചാരിച്ചു. പക്ഷെ പതിവ് ചോദ്യങ്ങള്‍ തന്നെ. പഠിച്ചോ ഇപ്പൊ ഏതു സെമസ്റ്റര്‍ ആണ് ....അങ്ങനെ ഉള്ള മടുപ്പിക്കുന്ന ചോദ്യങ്ങള്‍, പിന്നെ ചേച്ചിയുടെ പിള്ളാരെകുറിച്ചും സംസാരിച്ചെന്നു പറഞ്ഞു. അങ്ങനെ ചേച്ചിയുമായി കമ്പനിയാക്കി വിട്ടു.
                                                        അളിയനെ വിളിച്ചിട്ട് കിട്ടിയില്ല. അവനു മൂന്നു നാല് നമ്പരുകളുണ്ട്. ഏത് എപ്പോള്‍ ഉപയോഗിക്കുമെന്ന് ഒരു പിടിയുമില്ല. പഠിത്തത്തില്‍ അവന്‍ ഇച്ചിരി ഉഴാപ്പുന്നുണ്ടോ എന്നൊരു സംശയം.വിളിച്ചൊന്നു ഗുണദോഷിക്കണം.
                                                       മൂന്നു ദിവസത്തെ കണ്‍വെന്‍ഷന്‍ കഴിഞ്ഞു പപ്പയും അമ്മയും ഇന്നാണിത്തിരി ഫ്രീ ആയിട്ടുണ്ടാവുക. ഇന്ന് വിളിച്ചു സംസാരിക്കണം. അമ്മയുടെ കയ്യിലെ മുറിവ് ഉണങ്ങിയോ ആവോ. പപ്പ എന്തൊക്കെ ആണാവോ ചെയ്യുന്നത്, ഒന്നും അങ്ങനെ കാര്യമായി തുറന്നു പറയില്ല. പാവം പപ്പയും അമ്മയും.
                                                        ചേച്ചിയുടെ ആര്‍കിടെക്ചര്‍ ഫേം അടുത്തമാസം തുടങ്ങും, കാര്‍ഡ് ഡിസൈന്‍ ചെയ്യാന്‍ എന്‍റെ സുഹൃത്തിനെയാണ് ഏല്‍പ്പിച്ചത്. അതിനി അടുത്ത ബുധനാഴ്ചയ്ക്കെ കിട്ടുകയുള്ളൂ. ഇനി അവനെ വിളിച്ചു കാര്യം പറയണം. ചേച്ചി ഭയങ്കര ത്രില്ലിലാണെന്ന് തോന്നുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങുക ചില്ലറ കാര്യമല്ലല്ലോ. നന്നായി വന്നാല്‍ മതിയെന്ന ഒരൊറ്റ പ്രാര്‍ഥനയെ ഉള്ളു.
                                                                           അപ്പൊ ചായക്ക്‌ സമയമായി, ഞാന്‍ പോയി ഒരു ചായകുടിച്ചിട്ടു വരട്ടെ...ബാക്കി പിന്നെ പറയാം. ബൈ ബൈ....

Friday, November 26, 2010

2010 നവംബര്‍ ഇരുപത്തിയാറാം തിയതി വെള്ളിയാഴ്ച ............ : - Bentin.

                                                                        ഇന്ന് കാലത്ത് പതിവ് സമയത്ത് തന്നെ എഴുന്നേറ്റു. നല്ല മഴ, ജോഗ്ഗിംഗ് ഇന്നും വെള്ളത്തില്‍ തന്നെ. വീണ്ടും പുതച്ചു മൂടി കിടന്നു, എന്തോ ഉറക്കം വന്നില്ല, അപ്പോഴാണ്‌ ഒരു ആശയം തോന്നിയത്. നേരെ ബീച്ചില്‍ പോകുക, മഴ കോട്ടും തൊപ്പിയും എല്ലാം  വെച്ചു ആ മഴയും ആസ്വദിച്ചു കുറച്ചു നേരം നടക്കുക. അങ്ങനെ തയാറായി ഇറങ്ങി, ബീച്ചില്‍ എത്തിയപ്പോഴേക്കും മഴ കുറഞ്ഞു, നല്ല കാറ്റ്, നേരം ഇനിയും പുലര്‍ന്നിട്ടില്ല. കടല്‍ക്കരയില്‍ ആളുകളുണ്ട്, അവരുടെയും ലക്‌ഷ്യം ആരോഗ്യം തന്നെയാണ്, ഞാന്‍ ആ മണല്‍ തിട്ടയിലൂടെ  നടന്നു, ഓരോന്നോര്‍ത്തു, ആദ്യം ഓര്‍ത്തത് എന്‍റെ മാന്‍ മിഴിയാളെയാണ്, ഒരുദിവസം അവളുമൊത്ത് ഇതുപോലെ ഒരു സുപ്രഭാതത്തില്‍ നടക്കാനിറങ്ങണം. പിന്നെ ഒരു കവിത മനസ്സില്‍ ഓടിയെത്തി, വരികള്‍ വ്യക്തമല്ലെങ്കിലും രാഗം ശോകമാണ്, മനസ്സില്‍ ആ രാഗം വീണ്ടും വീണ്ടും മുഴങ്ങികൊണ്ടിരുന്നു. ഇത്രയും നല്ല ഒരു പ്രഭാതത്തിനു എന്തെ ഒരു ശോകഭാവം എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു.
                                                                              വീട്ടില്‍ എത്തി, കുറച്ചു നേരം ടെറസ്സില്‍ കുറച്ചു നേരം തലങ്ങും വിലങ്ങും നടന്നു, മഴ അപ്പോഴേക്കും വിട്ടിരുന്നു. ഓഫീസ്സില്‍ പോകാനിറങ്ങുംബഴേക്കും മഴ വീണ്ടും തുടങ്ങി, ബസ്സ്‌ വരുന്നതുവരെ നല്ല മഴയായിരുന്നു. ഓഫീസില്‍ എത്തിയപ്പോള്‍ ഒരു മരണവാര്‍ത്തയാണ് ഞങ്ങളെ എതിരേറ്റത്. ഞങ്ങളുടെ കൂടെ ജോലിച്ചുയ്യുന്ന സുരേഷ് ബാബുവിന്‍റെ ചേട്ടന്‍ ഇന്ന് കാലത്ത് മരിച്ചുപോയി. അവന്‍ ഇപ്പൊ യു കെ യിലാണ്. കാലത്ത് തിരിച്ചുവരാനുള്ള വിമാന ടിക്കറ്റും മറ്റും ഒപ്പിക്കലായിരുന്നു പ്രധാന പണി.സുരേഷ് ഇന്ന് രാത്രിയാവുംബഴേക്കും പുതുച്ചേരിയില്‍ എത്തും. കാലത്ത് മഴയുടെ ശോകഭാവത്തിനു ഇതായിരുന്നോ കാരണം എന്ന് വെറുതെ ആലോചിച്ചു.ഇന്നലെ ബാക്കി വെച്ച പണി കാണാനില്ല. എന്‍റെ സീനിയര്‍ അത് ചെയ്തെന്നാണ് തോന്നുന്നത്,ഇന്നിനി ഒരു പാര്‍ട്ടിന്റെ ഡ്രായിംഗ് ചെയ്യാനുണ്ട്. അപ്പൊ പിന്നെ കാണാം ബൈ ബൈ....

Thursday, November 25, 2010

2010 നവംബര്‍ ഇരുപത്തിയഞ്ചാം തിയതി വ്യാഴാഴ്ച്ച ................... :-Bentin

                                                                        ഞാന്‍ പ്രണയത്തിലാണ് .....എന്‍റെ ചെന്താമര മിഴിയഴകിയോടു ഒരുദിവസം പോലും സംസാരിക്കാതിരിക്കാന്‍ എനിക്ക് പറ്റുന്നില്ല. പ്രണയത്തിനു ഇത്ര മാധുര്യമോ.
                                                                  ഓഫീസില്‍ ഇന്ന് ഒരല്‍പം തിരക്കായിരുന്നു. കുറച്ചു ജോലിയുണ്ടായിരുന്നത് ചെയ്തു തീര്‍ത്തു. ഇനി നാളെ ഒരു ചെറിയജോലി കൂടി ചെയ്തു തീര്‍ത്താല്‍ സ്വസ്ഥം.എന്നാലും അളിയനോട് ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു, പക്ഷേ കാര്യങ്ങള്‍ അധികം വഷളായില്ല പാവം ചെക്കന്‍ ഇച്ചിരി വിഷമിച്ചെന്നു തോന്നുന്നു. എനിക്കും വിഷമമായി. തിരുവില്വാമല എന്ന ഗ്രാമാത്തെകുറിച്ചു ഞാന്‍ ഇന്നെന്റെ മാന്മിഴിയാളോട് പറഞ്ഞു. അവള്‍ക്കവിടെ പോകണമെന്ന് പറഞ്ഞു. ഒരു ഗ്രാമം എന്‍റെ മനസ്സില്‍ വലിയ സ്വാധീനങ്ങള്‍ ഉണ്ടാക്കി എന്നത് എന്നെ ഇപ്പൊഴും അല്ഭുതപെടുത്തുന്നു. ഞാനവളോട് പണ്ട് ഞങ്ങള്‍ അണ്ണന്റെ കടയില്‍ ഇരിക്കുന്നതും, നാട്ടുവിശേഷം പറയുന്നതും എല്ലാം അവളോട്‌ പറഞ്ഞു..
                അവളുടെ കൂട്ടുകാരിയുടെ കാര്യം പറഞ്ഞു പരിഭവപെട്ടു. കൂട്ടുകാരിക്ക് താനെ കാമുകനോടുള്ള മനോഭാവം മാറിയത്രെ. ഇന്നിച്ച്ചിരി പെടിച്ച്ചത് ഞാനാണ്, ആദ്യം പെണ്‍കുട്ടികളോട് സംസാരിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നി, ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത് പോലെ. എനിക്കവളോട് സ്നേഹം മാത്രമേ ഉള്ളു.....
                    അമ്മയ്ക്ക് കയ്യില്‍ ചെറിയ ഒരു ആണി ഉണ്ടായിരുന്നത് ഇന്നലെ എടുത്തു കളഞ്ഞു. ആ ആണി ഒരല്‍പം സങ്കീര്‍ണ്ണമായ രീതിയില്‍ വളര്‍ന്നിരുന്നു. ഇപ്പൊ കൈ കുറച്ചു ദിവസത്തേക്ക് അനക്കാന്‍ പാടില്ല.
പപ്പയാണ്‌ പാചകം എല്ലാം.
                                            അങ്ങനെ വീണ്ടും ഒരുദിവസം കൂടി കടന്നുപോവുകയാണ്. വലിയ ശബ്ദ കോലാഹലങ്ങളില്ലാതെ...ഇന്ന് കാലത്ത് ജോലിത്തിരക്കായിരുന്നതുകൊണ്ട് എഴുതാന്‍ കഴിഞ്ഞില്ല. ഇനി മതി, ബാക്കി നാളെ പറയാം. ഗുഡ് നൈറ്റ്‌ .

Wednesday, November 24, 2010

2010 നവംബര്‍ ഇരുപത്തിനാലാം തിയതി ബുധനാഴ്ച്ച ............ :Bentin

                                                             ഇന്നലെ കാര്യമായിട്ടൊന്നും ഓഫീസില്‍ നടന്നില്ല. ആറരയ്ക്ക് ചെന്താമരമിഴി അഴകി വിളിചിരിന്നു. ആ സമയം ഞാന്‍ അല്‍പ്പം തിരക്കിലായിപോയി. അതുകൊണ്ട് പിന്നെ സംസാരിക്കാമെന്ന് വെച്ചു. അവളുടെ അച്ചനെ ഞാന്‍ വിളിച്ചു, ഇത് വരെ കാര്യമായി ഞാന്‍ അമ്മാവനോട് സംസാരിച്ചിട്ടില്ല. ആ കുറവ് നികത്തി. അമ്മായിയോടും സംസാരിച്ചു. പിന്നെ എട്ടുമണിക്ക് മാന്മിഴിയാലെ വിളിച്ചു. കുറച്ചു നേരം സംസാരിച്ചു.
                                                                  അമ്മായിക്ക് പരിഭവമാണ് മകളുടെ പഠനം മോശമാകുമോ എന്ന്. എനിക്കും ചെറിയ തോതില്‍ പേടി ഇല്ലാതില്ല.അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയാണ്. അവള്‍ വിചാരിക്കുന്നുണ്ടാവും ഇതുവരെ രണ്ടു പേര്‍ മാത്രമേ പഠിക്ക് പഠിക്ക് എന്ന് തള്ളാന്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ വീണ്ടും ഒരാളുകൂടി. അവളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാനാവുന്നില്ല. പാവം ഇന്നും വിളിച്ചു സംസാരിക്കണം. വീട്ടില്‍ പറഞ്ഞപ്പോള്‍ ചെറിയ തോതില്‍ കളിയാക്കല്‍ കിട്ടി പിന്നെ നമുക്കതൊരു പ്രശ്നമേ അല്ലാ....ഹി ഹി ...
            മെനഞ്ഞാന്നു തൊട്ട് ഒരു പാട്ട്  എന്‍റെ മനസ്സില്‍ കിടന്നങ്ങനെ കളിക്കയാണ്. എങ്കെയും കാതല്‍ എന്ന തമിഴ് പടത്തിലെയാണ് ആ പാട്ട്.
                           നെഞ്ചില്‍ നെഞ്ചില്‍ ഇതോ ഇതോ.
                           കാതല്‍ കാതല്‍ പിറന്തതോ.
                           കൊഞ്ചും കാറ്റില്‍ മയങ്ങിയെ
                           മേലേ കൊഞ്ചം പറന്തതോ
                           മാലൈ വേളേ  വേലൈ കാട്ടുതോ

             ഹാരിസ് ജയരാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നല്ല പാട്ട്, ഞാന്‍ ആ പാട്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കയാണ്. ഹാരിസ് ജയരാജിനൊരു സലാം...നല്ലൊരു പാട്ട് കൂടി തന്നതിന്.

                                                    ഇന്ന് കാലത്ത് നല്ല മഴയായിരുന്നു. ജോഗിങ്ങിനു പോകുമ്പോള്‍ മഴയില്ല, പക്ഷെ ബീച്ചില്‍ എത്തിയപ്പോഴേക്കും മഴ തുടങ്ങി. തകര്‍ത്തു പെയ്യുന്ന മഴ. കടലില്‍ നിന്നും കാറ്റ് ആഞ്ഞു വീശി. നിലത്തു വീണ മഴത്തുള്ളികളില്‍ ചിന്നിചിതരിയവയെ കാറ്റ് വഹിച്ചുകൊണ്ട് പാഞ്ഞു അവ അലകളായി തെരുവ് വിളക്കിന്‍റെ ജ്വാലയില്‍ തളിഞ്ഞു കണ്ടു. ഒതുങ്ങി നിന്നിട്ടും ഞാന്‍ നനഞ്ഞു, അത്ര കാറ്റുണ്ടായിരുന്നു. മഴ ഒരല്‍പം താണപ്പോള്‍ പതിവ് ഓട്ടം തുടങ്ങി. വീണ്ടും മഴ തന്നെ. പക്ഷെ ഓട്ടം നിര്‍ത്തിയില്ല. മഴയത്തോടാന്‍ നല്ല രസം. പിന്നെ ശകടത്തില്‍ പതിവ് ചായക്കടയിലെത്തി. ചായ കുടിക്കാന്‍ ഇട്ടിരുന്ന രൂപ മഴയത്ത് നനഞ്ഞു കുതിര്‍ന്നു ഞാന്‍ അത് കടക്കാരന് നീട്ടി. അദ്ദേഹം അത് പാല്‍ ചൂടാക്കാനുള്ള പാത്രത്തില്‍ ഒട്ടിച്ചു വെച്ചു. ഞാന്‍ ചായ കുടിച്ചു തീര്‍ന്നപ്പോഴേക്കും പാത്രത്തിലെ ചൂടുകൊണ്ട് രൂപ ഉണങ്ങിയിരുന്നു.....വാട്ട്  ആന്‍ ഐടിയ സര്‍ജീ ......ഹി ഹി...
                                                             വീട്ടില്‍ ക്രിസ്മസ്സിനുള്ള പാട്ട് കേള്‍ക്കുമ്പോഴാണ് മാന്‍മിഴിയാളുടെ ഗുഡ് മോര്‍ണിംഗ് മെസ്സേജ്. തിരിച്ചു മെസ്സേജ് അയച്ചു. പോയിരുന്നു പഠിക്കെടി....സംസാരമോക്കെ വൈകിട്ടാകാംഎന്നു. പാവം പേടിച്ചുപോയി എന്ന് തോന്നുന്നു. പിന്നെ മെസ്സേജ് ഒന്നും അയച്ചില്ല. ശരിക്കും പേടി എനിക്കാണ്. അവള്‍ക്കെങ്ങാനും മാര്‍ക്ക് കുറഞ്ഞാല്‍ എല്ലാരും എണ്ണയെ വഴക്ക് പറയു .....അതുകൊണ്ട് ഒരു മുന്‍കരുതല്‍ നല്ലതാണ്.  

Tuesday, November 23, 2010

2010 നവംബര്‍ ഇരുപത്തി മുന്നാം തിയതി ചൊവ്വാഴ്ച്ച ................: Bentin

                                    ഇന്നലെ ഉച്ചയ്ക്കുശേഷം വളരെ മോശമായിരുന്നു. ആവശ്യമില്ലാതെ ഓരോന്ന്  ആശിച്ചു കൂട്ടി. പിന്നെ അതെല്ലാം വ്യര്ധമാനെന്നു മനസ്സിലായി.പിന്നെ വൈകുന്നേരം എന്‍റെ ചെന്താമരമിഴിഅഴകിയെ വിളിച്ചിരുന്നു. കുറേനേരം സംസാരിച്ച്ചങ്ങനെ ഇരുന്നു. വീട്ടിലെ ലാന്‍ഡ്‌ ഫോണ്‍ കേടാണ്. ഞാന്‍ സംസാരിക്കുന്നത് എനിക്ക് തന്നെ വളരെ വ്യക്തമായി കേള്‍ക്കാം.അങ്ങേ തലക്കല്‍ നിന്നു കരകരാന്നു ശബ്ദം മാത്രം.പിന്നെ പപ്പയുടെ മൊബൈലില്‍ വിളിച്ചു അമ്മയോട് സംസാരിച്ചു.
                                  ഇനി ആ ഏകാന്ത ചന്ദ്രികേ എന്ന പാട്ട് മൌത്ത് ഓര്‍ഗനില്‍ വായിച്ചു റിംഗ് ടോണ്‍ ആയി ഇടണം.ഇന്ന് കാലത്ത് ഒന്ന് ശ്രമിച്ചു, അല്‍പ്പം കൂടി നന്നാകാനുന്ദ്.ഇന്ന് സരിയയാല്‍ നാളെ കാലത്ത് ഞാന്‍ അത് റികാര്ടു ചെയ്യ്തു വയ്ക്കും.ഇന്ന് ഇനി എന്തെല്ലാം സംഭവ വികാസങ്ങളാണാവോ ഉണ്ടാകാന്‍ പോകുന്നത്. നാളെ കാണാം എഴുതാം .....ഇപ്പൊ ബൈ ബൈ........

Monday, November 22, 2010

2010 നവംബര്‍ ഇരുപത്തിരണ്ടാം തിയതി തിങ്കളാഴ്ച്ച ................ :Bentin

                                                                പതിനെട്ടാം തിയതി ആണ് ഞാന്‍ അവസ്സാനമായിട്ടു ബ്ലോഗില്‍ എഴുതിയത്.പത്തൊന്‍പതാം തിയതി വീട്ടില്‍ പോയി....നേരത്തെ പറഞ്ഞതാണ്, ഇപ്പ്രാവശ്യം ട്രെയിനില്‍ ആണ് പോയതും വന്നതും.പോയപ്പോ വലിയ വിഷമങ്ങളൊന്നും ഉണ്ടായില്ല.നല്ല രസമായിരുന്നു. വരുമ്പോള്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകി. പക്ഷെ എട്ടുമണിക്ക് പോണ്ടിച്ചേരിയില്‍ എത്താന്‍ പട്ടി.അതുകൊണ്ട് കൃത്ത്യ സമയത്ത് ഓഫീസിലും പോകാന്‍ പറ്റി.
             പതിനെട്ടാം തിയതി രാത്രിയായിരുന്നു പോകാനുള്ള ട്രെയിന്‍. അന്ന് രമ്യയുടെ കല്യാണമാണ്, വൈകിട്ട് ഏഴുമണിക്കായിരുന്നു റിസപ്ഷന്‍. ഞങ്ങള്‍ കമ്പനി ബസ്സില്‍ തന്നെ അവിടെ എത്തി, പക്ഷെ ഏഴരയായിട്ടും റിസപ്ഷന്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല.അവിടെ കോവിലില്‍ എന്തൊക്കെയോ ചടങ്ങുകള്‍ കഴിഞ്ഞിട്ടാണ് ഇവിടെ മണ്ഡപത്തില്‍ പെണ്ണും ചെറുക്കാനും വരിക, എനിക്ക് 7:40 നു എങ്കിലും തിരിച്ചില്ലെങ്കില്‍ കിരുത്ത്യ സമയത്ത് വില്ലുപുരത്ത് എത്താന്‍ കഴിയില്ല.മണ്ഡപത്തില്‍ വാതിലില്‍ തന്നെ ചെക്കനും പെണ്ണും ഉണ്ടായിരുന്നു. ഞങ്ങള്‍ ആശംസകള്‍ നേര്‍ന്നു അകത്തേക്ക് പോയി. പെണ്ണും ച്രുക്കാനും അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ പോയി. പക്ഷേ ഏഴേമുക്കാല്‍ ആയിട്ടും അവരെത്തിയില്ല. ഇനിയും താമസിച്ചാല്‍ എന്‍റെ വണ്ടി പോകും. ഞാന്‍ എന്‍റെ സുഹൃത്തിന്റെ ബൈകില്‍ ബസ് സ്ടാന്റിലോട്ടു വിട്ടു. ആവനെന്നെ വിട്ടിട്ടു പോയി. രണ്ടു മിനിറ്റ് ആയിട്ടുണ്ടാവില്ല മഴ ചെറുതായിട്ട് പെയ്യാന്‍ തുടങ്ങി. വില്ലുപുരത്ത്തിനു ബസ്സ്‌ ഒന്നും വരുന്നില്ല. ഒരു മരത്തിന്റെ ചുവട്ടില്‍ മഴ കൊല്ലാതെ ഒതുങ്ങി നിന്നു. ഒരു ബസ്സ്‌ വന്നു പെട്ടെന്ന് മഴയും നിന്നു. വല്ല വിധേനയും ബസ്സില്‍ കയറി. സീറ്റ് ഒന്നും കിട്ടിയില്ല. ബസ്സ്‌ വിട്ടതും മഴ തുടങ്ങി. ഭയങ്കര മഴ. ബസ്സ്‌ സ്റ്റോപ്പുകളില്‍ നിന്നും ബസ്സില്‍ കയറാന്‍ പോലും ആര്‍ക്കും കഴിയുന്നില്ല. അത്രയ്ക്ക് മഴ.വില്ലുപുരം വരെ മഴയുണ്ടായിരുന്നു. ഭാഗ്യത്തിന് ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങുബഴെക്കും മഴ നിന്നു. (ദൈവത്തിന്‍റെ കാരുണ്യം അല്ലാതെന്തു പറയാന്‍). റെയില്‍വേ സ്റ്റേഷനില്‍ എത്തി. അനന്തപുരി അതിവേഗ തീവണ്ടിയെ കുറിച്ചു യാതൊരു വിവരവും ആരും പറയുന്നുമില്ല ഒരിടത്തും കുറിചിട്ടിട്ടുമില്ല. ഇനി മഴ കാരണം ട്രെയിന്‍ റദ്ദ് ആക്കുക വല്ലതും ചെയ്തോ ആവോ. തൊട്ട് മുന്നേ വരേണ്ട നാഗര്‍കോയില്‍ അതിവേഗ വണ്ടിയും എത്തിയിട്ടില്ല. അതിന്റെ സമയം മാറ്റികൊണ്ടിരിക്കുകയാണ്. 9:൨൦- ഇല്‍ നിന്നും  9:40 പിന്നെ 9:45 അവസാനം 10:00 മണിക്ക് നാഗര്‍കോയില്‍ വണ്ടി വന്നു. 9:50 വരേണ്ട അനന്തപുരി വണ്ടിയുടെ സമയം 10:10 ആക്കി.പക്ഷെ പിന്നീട് മാറ്റിയില്ല. കൃത്ത്യം പത്തേ പത്തിന് വണ്ടി വന്നു. ഓടി പിടിച്ചു വണ്ടിയില്‍ കയറി. എന്റേത് ബി ടു  ആയിരുന്നു. ഞാന്‍ ഓര്‍ക്കാതെ ബി വണ്ണില്‍ കയറി, സീറ്റില്‍ നോക്കിയപ്പോള്‍ ഒരാള്‍ സുകമായി കിടന്നുറങ്ങുന്നു. വീണ്ടും ടിക്കറ്റ്‌ എടുത്തു നോക്കിയപ്പോഴാണ് എന്റെത് ബി ടു ആണെന്ന് ഓര്‍ത്തത്. നേരെ ബി ടു വിലോട്റ്റ്. ടി ടി ആര്‍ അവിടെ ഉണ്ടായിരുന്നു. എന്റേത് പന്ത്രണ്ടാമത്തെ സീറ്റ് ആയിരുന്നു. അത് മാറ്റി എനിക്ക് നാലാമത്തെ സീറ്റ് തന്നു.കുഴപ്പമില്ല അതും ലോവര്‍ ബര്‍ത്ത് തന്നെ.ഷൂ ഒക്കെ അഴിച്ചു മാറ്റി കിടന്നതോര്‍മ്മയുണ്ട്. പിന്നെ കാലത്ത് ആര് മണിക്കാണ് കണ്ണ് തുറന്നത്..നെല്ലായ് അഥവാ തിരുനെല്‍വേലിയില്‍ എത്തിയപ്പോ. അല്‍വാര്‍ അല്‍വാര്‍ തിരുനെല്‍വേലി അല്‍വാര്‍ എന്ന വിളികേട്ടാണ് എണീറ്റത്. നേരെ പല്ല് തേച്ചു. ഒരു ചായ കുടിച്ചു ട്രെയിന്‍ അപ്പോഴേക്കും തിരുനെല്‍വേലി വിട്ടിരുന്നു. വീണ്ടും കേട്ട് അല്‍വാര്‍ വിളി. അരക്കിലോ ആലുവ വാങ്ങിച്ചു. തിരുനെല്‍വേലി ആലുവ എന്ന് കേള്‍ക്കുമ്പോ എനിക്ക് ബാലാ ചേട്ടനെ ഓര്‍മവരും. നോറിങ്കോ യില്‍ എന്‍റെ കുടെ ജോലിചെയ്തിരുന്ന ആളാണ്‌ ബാല. തിരുനെല്‍വേലി ആണ് സ്വദേശം. വീട്ടില്‍ പോയി വരുംബഴൊക്കെ ആലുവാ കൊണ്ടുവരും. വണ്ടി നീങ്ങികൊണ്ടിരുന്നു. നാഗര്‍കോയില്‍ എത്തി. ഇവിടെ വച്ചു എഞ്ചിന്‍ മാറ്റും. നാഗര്‍കോയി - തിരുവനന്തപുരം റെയില്‍ പാത വൈദ്യുതീകരിച്ച്ചിട്ടില്ല. അതുകൊണ്ട് ഡീസല്‍ എഞ്ചിന്‍ ഘടുപ്പിക്കണം.
                                                     ലാപ്ടോപില്‍ പാട്ടും ഇട്ടു ഞാന്‍ അങ്ങനെ ഇരുന്നു.ജയം രവിയുടെ പുതിയ പടത്തിലെ ഒരു പാട്ട എന്നെ വല്ലാതെ ആകര്‍ഷിച്ചു.എങ്കെയും കാതല്‍ അന്നാണ് പടത്തിന്റെ പേര്. അതില്‍ നെഞ്ചില്‍ നെഞ്ചില്‍ ...എന്നുതുടങ്ങുന്ന പാട്ടാണത്.വണ്ടി സ്റ്റേഷന്‍ വിട്ടു. ഇനി കുറച്ചു സമത്തെ യാത്ര മാത്രം.
                                                     മൊബൈല്‍ ഫോണ്‍ മുഴങ്ങി. പപ്പയാണ്‌ വിളിക്കുന്നത്. പപ്പയ്ക്ക് ഇന്ന് സ്കുള്‍ കുട്ടികളെയും കൊണ്ട് സ്റ്റേടിയത്തില്‍ പോകണം .സ്പോര്‍ട്സ് മീറ്റ് നടക്കുന്നുണ്ട്. അതിനിടയില്‍ വീട്ടിലെ നാളത്തെ പാര്‍ട്ടി യുടെ തിരക്കും. സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടു മുന്നേ വിളിക്കാന്‍ പറഞ്ഞു. പപ്പ കാറുമായി വരാം എന്ന്. ഞാന്‍ ഒകെ പറഞ്ഞു ഫോണ്‍ വെച്ചു.
                                                   ചെരുതായിട്ടൊന്നു മയങ്ങി. ഉണര്‍ന്നപ്പോ നെയ്യാറ്റിന്‍കര സ്റ്റെഷനിലാണ് വണ്ടി.ഇന് ഇരുപതു മിനിട്ടിനുള്ളില്‍ വണ്ടി തിരുവനന്തപുരത്തെത്തും. ഞാന്‍ പപ്പയ്ക്ക് ഫോണ്‍ ചെയ്യാന്‍ തുടങ്ങുംബഴേക്കും പപ്പ ഇങ്ങോട്ട് വിളിച്ചു. പപ്പ ചാലയില്‍ വണ്ടി ഒതുക്കി വൈറ്റ് ചെയ്യുകയാണ്. ഇനിയും ഇരുപതു മിനിറ്റ് എടുക്കുമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു. കൃത്ത്യം പതിനൊന്നു ഇരുപതായപ്പോഴേക്കും വണ്ടി സ്റ്റേഷനില്‍ എത്തി. ഞാന്‍ ഉടനെ പപ്പയ്ക്ക് ഫോണ്‍ ചെയ്തു. അങ്ങനെ വീട്ടില്‍ എത്തി.
                                                                      പാര്‍ട്ടിക്കുള്ള സാധനങ്ങളെല്ലാം വാങ്ങികഴിഞ്ഞു. വീണ്ടും വീണ്ടും എന്തെങ്കിലും മറന്നോ എന്ന് നോക്കുകയാണ് പപ്പ. ഞാന്‍ കാപ്പിയൊക്കെ കുടിച്ചു വിശ്രമിക്കുംബോഴേക്കും പന്തലിടാന്‍ ആളെത്തി. ഞാന്‍ അവരെ സഹായിക്കാന്‍ പോയില്ല. എന്തോ യാത്രയുടെ മടുപ്പ് അങ്ങനെ എന്നിലുണ്ടായിരുന്നു. ഞാന്‍ അമ്മയെ ചുറ്റിപറ്റി കുടുംബ വിശേഷവും ചോദിച്ചു അങ്ങനെ നിന്നു.
                                                                                        പന്തലിട്ടു കഴിഞ്ഞു കസ്സെരയും മേശയും ഒക്കെ പിടിച്ചിടാന്‍ ഞാനും സഹായിച്ചു. പാചകത്തിനുള്ള ഒരുക്കങ്ങള്‍. പിന്നെ അങ്ങനെ പലതും.ജോലികള്‍ ഒന്നൊന്നായി അങ്ങനെ ഒതുങ്ങി.മേലേ മേശയും മറ്റും ചിട്ടയോടെ ഇടണം. പിന്നെ മേശ വിരിപ്പ്, കസേരകളും മറ്റും ഇടണം. പപ്പ ഐടിയകള്‍ പലതും പറഞ്ഞു, അങ്ങനെ മേശയും കസേരയും ഒക്കെ  പിടിച്ചിട്ടു. ഭംഗിയായി എന്ന് പപ്പയ്ക്ക് ബോധ്യം  വന്നതിനുശേഷമാണ് ഞങ്ങള്‍ വീട്ടിലോട്ടു വന്നത്.
                                                                                            നാളെ ഒരു സുപ്രധാന ദിവസമാണ്. ഇതുവരെ നാട്ടില്‍ കണ്ടിട്ടില്ലാത്ത ഒരു സംഭവം. എബടെ ഭാവി ഭാര്യയുടെ വീട്ടില്‍ നിന്നും അവരും ബന്ധുക്കളുമായി എന്‍റെ വീട്ടിലോട്ടു വരുന്നു. ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങളുടെ വീട്ടിലും ഉണ്ടാവും. മോതിരക്കല്യാണം ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഒരു ബന്ധു സംഗമം. പക്ഷേ ഒത്തിരി നാല് കൂടിയിട്ടാണ്‌ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. പിന്നെ മറ്റൊരു സവിശേഷത കൂടിയുണ്ട്. അമ്മയുടെ കുടുംബത്തിലെ ആദ്യ ആണ്‍തരിയുടെ വിവാഹ സംഭാന്ധമായ വിഷയമാണ് അതുകൊണ്ട് എല്ലാ ബന്ധുക്കളും വന്നിട്ടുണ്ട്. ആകെ ഒരു സന്തോഷം തോന്നി എനിക്ക്.
                                                                              ചടങ്ങുകള്‍ എന്ന് പറയാന്‍ ഒന്നുമില്ല. ജഗതി പള്ളിയിലെ അച്ചനും, പാമാംകോട് പള്ളിയിലെ അച്ചനും വന്നിരുന്നു. അവര്‍ പാട്ട് പാടി പ്രാര്‍ത്ഥിച്ചു. പിന്നെ ബന്ധുക്കള്‍ പരസ്പരം പരിചയപെടുത്തി.അങ്ങനെ കാര്യങ്ങളൊക്കെ അവസാനിച്ചു. പിന്നെ ഉണ് കഴിക്കാന്‍ എല്ലാവരെയും പന്തളിലോട്ടു ക്ഷണിച്ചു. എല്ലാരും ഉണൊക്കെ കഴിഞ്ഞു കുറെ നേരം സംസാരിച്ചിരുന്നു. പിന്നെ സന്തോഷത്തോടെ പിരിഞ്ഞു. എനിക്കും സന്തോഷമായി.
                      എന്നും ഉച്ചയ്ക്ക് മഴ പതിവാണ് പക്ഷേ ഇന്ന് കിരച്ച്ചു നേരം മഴ വിട്ടു നിന്നു. എണ്ണം മംഗളമായി എന്ന് ഒരു ആശീര്‍വാദം പോലെ കുറച്ചു നേരം മാത്രം മഴ പെയ്തു. വല്യമ്മയും ടിറ്റി ചേച്ചിയും ഏഞ്ചലോയും, കുറേ നേരം ഉണ്ടായിരുന്നു. പിന്നെ അവരും പോയി. ചേച്ചിയും പിള്ളാരും കാലത്ത് തന്നെ എത്തിയിരുന്നു. പക്ഷേ പില്ലാര്‍ക്കൊരു ഉത്സാഹമുണ്ടായിരുന്നില്ല. ഒരുപക്ഷെ ഇത്രയധികള്‍ ആളുകളെ കണ്ടപ്പോള്‍ ഉണ്ടായ ഒരു മൌനമായിരിക്കും. ഏഞ്ചലോ യുടെയും ടിറ്റി ചെച്ച്ചിയുറെയും മകന്‍ ആയ അനുഗ്രഹീതും ചേച്ചിയുടെ മകന്‍ ജോസെഫും ഭയങ്കര കൂട്ടുകാരാണ്. മുന്‍പൊരു ദിവസം ഇവിടെ വന്നിരുന്നപ്പോ ഭയങ്കര കളിയായിരുന്നു രണ്ടു പേരും. ഇന്ന് ജോസെഫ് അല്‍പ്പം സ്വാര്തധനായോ എന്നൊരു സംശയം. അവന്‍ അവന്റെ സൈകിളും ചവുട്ടി അങ്ങനെ കറങ്ങി നടന്നു. കുഞ്ഞുമറിയ ആകെ കരച്ചിലായിരുന്നു വന്നപ്പോ. ബന്ധുക്കള്‍ ആദ്യമായിട്ടാണ് കുഞ്ഞുമാരിയായ കാണുന്നത്. അതുകൊണ്ട് തന്നെ എന്നാരു അവളെ എടുത്തുകൊണ്ട് നടക്കുവായിരുന്നു. ഇപ്പൊ ഉറക്കം വന്നിട്ടും അമ്മയുടെ കൂടെ ചിരിച്ചു കളിച്ചു ഇരിക്കയാനവള്‍. ചേച്ചിക്കിന്നു തന്നെ തിരിച്ചു പോകണം. പുതിയ ഓഫീസ്സ് തുടങ്ങുന്നതിന്റെ തിരക്കിലാണ് ഇപ്പൊ അവള്‍.
                                          അങ്ങനെ ആ സുധിനവും കഴിഞ്ഞു പോയി. ഇന്ന് ഞായറാഴ്ച. കാലത്ത് പള്ളിയില്‍ പോയി. ആരാധന കഴിഞ്ഞു, ഞാനും പപ്പയും കൂടെ ഒരു ചായ കുടിക്കാന്‍ പുറത്തിറങ്ങി. സണ്ടേ സ്കുള്‍ കഴിഞ്ഞിട്ടാണ് പാട്ട് ക്ലാസ്. പപ്പ അവിടത്തെ ക്വയര്‍ മാസ്റ്ററാണ്. ഇനി ഒരു മണിക്കൂര് സമയമുണ്ട് അതാണ്‌ ഒരു ചായ കുടിക്കാമെന്ന് വിചാരിച്ചത്.പതിവ് ചായക്കട ഇല്ല. ഇനി ജഗതി ജങ്ക്ഷനില്‍ പോണം. സമയമുള്ളതുകൊണ്ട് നടക്കാമെന്ന് തീരുമാനിച്ചു. ചായക്കടയില്‍ പോയി രണ് പരിപ്പുവടയും ചായയും കഴിച്ചു. തിരച്ചു നടക്കുമ്പോഴാണ് അമ്മയുടെ ഫോണ്‍ സണ്ടേ സ്കൂള്‍ പരീക്ഷ കാരണം സണ്ടേ സ്കൂള്‍ പെട്റെന്നവസാനിപ്പിച്ച്ചു പിള്ളാര്‍ക്ക് പഠിക്കാനുള്ള സമയം കൊടുക്കണം എന്നത് കൊണ്ടാണിത്.അമ്മയോട്‌ തുടങ്ങാന്‍ പറഞ്ഞിട്ട് ഞങ്ങള്‍ വേഗം നടന്നു. പിന്നെ പാട്ട് ക്ലാസ് നടന്നു. ഞാന്‍ നിതിന്‍ നെ ഒടകുഴല്‍ വായിക്കാന്‍ പഠിപ്പിക്കാന്‍ തുടങ്ങി. ക്രിസ്മസ് നാളുകളില്‍ കരോള്‍ പാടുമ്പോള്‍ ഒഴിച്ച്ചുകൂടാനാവാത്ത്ത ഒരു സംഗീതോപകരനമാണ് ഒടകുഴല്‍. ഞാന്‍ രണ്ടു വര്ഷം മുന്‍പ്‌ ജഗതി സഭയിലെ നാലുപേരെ പഠിപ്പിക്കാന്‍ തുടങ്ങിയതാണ്‌. നിതിന്‍ മാത്രം താത്പര്യത്തോടെ തുടര്‍ന്നു. ഞാന്‍ അവധിക്കു വരുമ്പോള്‍ മാത്രമാണ് ക്ലാസ്സുകള്‍. നിതിന്‍ മിടുക്കനാണ് പഠിപ്പിച്ച്ചതൊക്കെ അവന്‍ നന്നായി പരിശീലിക്കാറുണ്ട്. ആവന്‍ എന്നെ ഗുരു എന്നും ഞാന്‍ അവനെ ശിഷ്യന്‍ എന്നും ആണ് വിളിക്കുന്നത്. തമാശക്ക് തുടങ്ങിയതാണ്‌, പക്ഷേ ഇപ്പൊ അതൊരു ശീലമായി.
                                                            ഉച്ചയ്ക്ക് ശേഷം അമ്മയ്ക്ക് കാരക്കോണത്ത് ഒരു സഭയില്‍ പ്രസംഗമുണ്ട്.
എന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കാന്‍ പറ്റില്ല എന്നത് പപ്പയെയും അമ്മയെയും വിഷമത്തിലാക്കി.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാന്‍ ത്രിശൂരില് പഠിക്കുമ്പോള്‍ തൊട്ടു കാണുന്നതാണ്. അവസാനം എന്നെ സ്റ്റേഷനില്‍ ആക്കിയിട്ടു പോകാമെന്നായി രണ്ടുപേരും. ഒറ്റ പ്രശ്നമേയുള്ളു ഞാന്‍ രണ്ടു മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കേണ്ടി വരും. അതെനിക്കൊരു പ്രശ്നമുള്ള കാര്യമേയല്ല. അതിലും വലിയ കാത്തിരിപ്പാണ് ട്രെയിനിനുള്ളില്‍ ചില നേരം അനുഭവിക്കേണ്ടി വരിക.
                                           ഞാന്‍ ചെല്ലുമ്പോള്‍ വണ്ടി നാലാമത്തെ പ്ലാട്ഫോമില്‍ ഉണ്ടായിരുന്നു. പക്ഷേ ലൈറ്റ് ഒന്നും ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഒന്നാമത്തെ പ്ലട്ഫോമില്‍ തന്നെ ഇരുന്നു. മുന്നിലെ എല്‍ സി ടി സ്ക്രീനില്‍ പുതിയ സിനിമകളുടെ ട്രെയിലറുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. സമയം പോയതറിഞ്ഞില്ല. ഉച്ചഭാഷിനിയിലോറെ വണ്ടി പുറപ്പെടുന്ന സമയവും പ്ലാറ്റ്ഫോമും വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് മെല്ലെ പോയി. ബോഗി കണ്ടു പിടിച്ചു അകത്തു കയറിയപ്പോള്‍ നല്ല ചൂട് അതുകൊണ്ട് പുറത്തുതന്നെ ഇരുന്നു. ഒരു കുപ്പി വെള്ളം വാങ്ങാന്‍ അടുത്തുള്ള കടയിലോട്ടു പോയി. ഒരു ബോട്ടില്‍ വെള്ളത്തിനു പന്ത്രണ്ടു രൂപ. എന്‍റെ കയ്യില്‍ പന്ത്രണ് രൂപ യുണ്ട്, പക്ഷേ രണ്ടു രൂപ ..എന്താ പറയാ ...കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്തത്ര വിരൂപമായിരുന്നു. അതുകൊണ്ട് ഞാന്‍ കടക്കാരനോട് കാര്യം പറഞ്ഞു. പിന്നെ എന്‍റെ കയ്യില്‍ ഉള്ളത് അമ്മ തന്ന നൂറു രൂപയാണ്. ഞാന്‍ എപ്പോ യാത്ര പോയാലും അമ്മയുടെ വക ഒരു നൂറു രൂപ എനിക്ക് പതിവുള്ളതാണ് ആദ്യമൊക്കെ ഞാം അത് ചിലവാക്കിയിരുന്നു. പക്ഷെ കുറച്ചു ദിവസ്സമായി ഞാന്‍ ഈ രൂപ കൂട്ടിവയ്ക്കുകയായിരുന്നു. ഇന്ന് വേറെ വഴിയില്ലാത്തതുകൊണ്ട് ഞാന്‍ നൂറു രൂപാ കൊടുത്തു. സാര്‍ ചെയ്ഞ്ച് ഇല്ല എന്തെങ്കിലും കൂടി വാങ്ങു...ഉം ശരി ...ഞാന്‍ ഒരു ബണ്‍ പായ്ക്കട്റ്റ് വാങ്ങി. നേരെ കമ്പാര്‍ട്ട് മെന്റില്‍ സീറ്റില്‍ ചെന്നിരുന്നു. അവിടെ ഒരു മദ്യവയസ്സ്ക്കനുണ്ട് വളരെ കാലത്തിനു ശേഷം അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. യുണയിട്ടറ്റ് ഇന്‍ഷുറന്‍സ് ലെ ഒരു ഉദ്ദ്യോഗസ്ഥന്‍ ആണദ്ദേഹം. ചെന്നയില്‍ ഒരു പരിശീലനത്തിന് പോകുകയാണ്. ഞങ്ങള്‍ കുറേ നേരം സംസ്സാരിച്ചിരുന്നു. കൂടെ ഒരാള്‍ കൂടി വന്നു. അദ്ദേഹം ചെന്നൈ സ്വദേശിയാണ്.നമ്മുടെ ഇന്‍ഷുറന്‍സ് ആള്‍ ചെന്നൈ സ്വദേശിയോട് തനിക്കു ചെന്നെത്തേണ്ട സ്ധലത്തെകുരിച്ച്ചു ചോദിച്ചു മനസ്സിലാക്കുകയാണ്.
                                                          ഞാന്‍ ലാപ്ടോപ് തുറന്നു ഇന്‍റര്‍നെറ്റില്‍ മെയിലും മറ്റും നോക്കികൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോ വണ്ടി പുറപെട്ടു. ലാപ്ടോപില്‍ ' ഇന്‍ ഗോസ്റ്റ് ഹവ്സ് ഇന്‍ ' എന്ന സിനിമ കാണാന്‍ തുടങ്ങി. എല്ലാരും കണ്ട പടമായതുകൊണ്ട് കുറച്ചു കഴിഞ്ഞപ്പോ ജയന്‍റെ കരിമ്പന എന്ന സിനിമ ഇട്ടു. ഫുള്‍ ഹൌസ് ആയിരുന്നു. എല്ലാര്ക്കും ജയന്‍റെ സിനെമയായതുകൊന്ദ് ഇഷ്ടപ്പെട്ടു. സിനിമ കഴിഞ്ഞപ്പോ ഏഴുമണിയായി .അമ്മ തന്ന പൊതിച്ചോറും കഴിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു. നേരം പോയതറിഞ്ഞില്ല. നാല് മണി ആയപ്പോ എണീറ്റു. 5:10 നു ട്രെയിന്‍ വില്ലുപുരതെത്തെത്തും ഞാന്‍ നാലരയായപ്പോ ബെര്‍ത്തില്‍ നിന്നും ഇറങ്ങി നെറ്റില്‍ വണ്ടിയുടെ ശെഡ്യൂള് നോക്കി. തിരുചിരപള്ളി, വിരുധാച്ചലം ജങ്ക്ഷന്‍, അതുകഴിഞ്ഞ് വില്ലുപുരം. പുറത്ത് നോക്കിയപ്പോള്‍ ട്രെയിന്‍ അരിയല്ലൂര് എന്ന സ്ഥലത്താണ് ഞാന്‍ വിചാരിച്ചു വിരുധാച്ചലം കഴിഞ്ഞു കാണുമെന്നു. പക്ഷേ സത്യാവസ്ഥ അതായിരുന്നില്ല. വിരുധച്ചലത്ത് 5:30 നാണ് ട്രെയിന്‍ എത്തിയത്. അവിടെന്നു ഒന്നേകാല്‍ മണിക്കുറോളം പോയാലെ വില്ലുപുരത്ത് എത്തുകയുള്ളൂ. ഏഴുമണിക്ക് വില്ലുപുരത്തെത്തി നേരെ റെയില്‍വേ ബസ്സ്‌ സ്റ്റാന്റില്‍ എത്തി. ആദ്യം കിട്ടിയ ബസ്സില്‍ കയറിപറ്റി ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. പക്ഷെ അത്യീവശ്യം ആളുകള്‍ നിറഞ്ഞതുകൊണ്ട് വണ്ടി അധികം സ്റ്റോപ്പുകളില്‍ നിര്‍ത്തിയില്ല. ഏറ്റു മണിക്ക് തന്നെ പുതുച്ചേരിയില്‍ എത്തി. ഉടനെ ഒരു ഓട്ടോ പിടിച്ച് ഹോസ്റ്റലില്‍ ചെന്ന്. പെട്ടെന്ന് റെടിയായി  ഒഫീസിലൂട്ടു. ഒഫിഇസ്സില്‍ എന്താണ് പണി എന്ന് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാവുമല്ലോ.....ഹി ഹി...
                       അപ്പൊ പിന്നെ കാണാം.....ബൈ ബൈ.....

Friday, November 19, 2010

2010 നവംബര്‍ പത്തൊന്‍പതാം തിയതി വെള്ളിയാഴ്ച്ച. ........ :Bentin

ഇന്നും റെയില്‍വെയുമായി അടിയായിരുന്നു. 8:20 am വരെ സെര്‍വര്‍ അണ്‍ അവയിലബിള്‍ എന്ന് കാണിച്ചു. പക്ഷേ കൃത്യം എട്ടരക്ക് സെര്‍വര്‍ വര്‍ക്ക് ആകാന്‍ തുടങ്ങി. സ്ലീപര്‍ സീറ്റ്‌ ഒന്നും ബാക്കി ഇല്ല. പിന്നെ കിട്ടിയത് 3A ആണ് അതില്‍ ബുക്ക്‌ ചെയ്തു.


ഇനി ഒരു പ്രിന്റ്‌ ഏടുക്കണം, അത് വീട്ടില്‍ ചെന്നിട്ടാകാം. വീട്ടില്‍ എന്തൊക്കെ ആയിട്ടുണ്ടെന്നരിയാന്‍ വലിയ ആകാംഷ.പപ്പ റെയില്‍വേ സ്റ്റേഷനില്‍ എത്താമെന്ന് പറഞ്ഞിട്ടുണ്ട്.പിന്നെ ഇനി സ്വസ്തമായിട്ടിരിക്കാം.ബാക്കി വിശേഷം നാളെ പറയാം.ബൈ ബൈ....


Thursday, November 18, 2010

2010 നവംബര്‍ പതിനെട്ടാം തിയതി വ്യാഴാഴ്ച........ :- Bentin

ഇന്ന് ഒന്നും പറയാനില്ല....അനുഭവം ഒരു കവിതയാക്കുകയാണ് ഞാന്‍....
................................പുലരി ..............................
നനുനനെ പെയ്യുന്നു...............  മഴ ഒരു മൂടുപടമിട്ടു പുലരിക്കുമേല്‍.
ദൂരെ ആകാശത്തില്‍ ചിതറിയ മേഘശകലങ്ങളില്‍ ഏതൊന്നിനു ഇന്ന് ദുഃഖം......അതോ..?
കാത്തിരുന്ന കതിരവനെ ദൂരെ കിഴക്കിനിയില്‍ കണ്ടതിനാല്‍ പൊഴിച്ച  ആനന്ദ കണ്ണീരോ?
അങ്ങകലെ ചക്രവാള നഗരിയില്‍ മേഘങ്ങള്‍ തീര്‍ത്ത കൂറ്റന്‍ ഗോപുരങ്ങല്‍ക്കുമേല്‍,
വര്‍ണ്ണം വാരി വിതറി  അര്ക്കനെത്തി, ഉണര്‍ന്നു ജീവജാലങ്ങള്‍ ഇങ്ങു ഈ ഭൂ നഗരിയിലും.
മുറ്റത്തെ തൈ മാവിലിരുന്നു കാക്ക വിരുന്നു വിളിച്ചതിനാല്‍ , പുറപ്പെട്ട പറവകള്‍
ചക്രവാള വീഥിയില്‍ കറുത്ത പൊട്ടുകള്‍ തീര്‍ത്തു കാല്‍പാടുകള്‍ പോലെ.
മുത്ത് പൊഴിക്കുന്നു തരുനിരകളില്‍ ഓടിനടന്നു അണ്ണാറക്കണ്ണനും.
വാകമരത്തില്‍ നിന്നു വാര്‍ന്നൊഴുകിപടര്‍ന്ന പൂക്കള്‍ ചെമ്പട്ടു വിരിച്ചു വീഥിയില്‍.
ജീര്‍ണ്ണമാം വീടിന്‍റെ ഭിത്തിയില്‍ വേരിടനാകാതെ നില്‍ക്കുമാ ആലിന്‍ പൈതലിനെ കണ്ടു,
നീര്‍ പൊഴിച്ച മുകിലിന്‍ ആര്‍ദ്രതയില്‍ ഇലത്തുമ്പില്‍ പുഞ്ചിരി വിരിയിച്ചു സൂര്യനും.
മണ്‍പാതയില്‍ ഉടലെടുത്തൊരു നീര്‍ചാല് തീര്‍ത്ത മണ്‍ത്തിട്ടയില്‍ നഗ്ഗ്ന പാദനായ്,
ഒരു ബാലനെ പോലെ പാദം ഊന്നി ചുറ്റി വരച്ചു ചിത്രങ്ങള്‍ ഞാന്‍.
ഒരു സുപ്രഭാതം കൂടി കാണാന്‍ ആയുസ്സ് കിട്ടി എനിക്ക്, തന്നനുഗ്രഹിച്ച ഈശ്വരന് പ്രണാമം.
                                                                                        Bentin P Gnananesan

Wednesday, November 17, 2010

2010 നവംബര്‍ പതിനേഴാം തിയതി ബുധനാഴ്ച്ച ................. :- Bentin

                                            ഇന്ന് ബക്രീദ് .......... നമുക്ക് പക്ഷേ അവധി ഇല്ല. ഇന്നും ഓഫീസില്‍ എത്തി.ഇന്ന് കാലത്ത് മുതല്‍ നല്ല മഴയാണ്.ജോഗ്ഗിങ്ങിനു പോകാന്‍ ഇറങ്ങിയപ്പോ നല്ല പൂമഴയായിരുന്നു. മഴയത്ത് ഓടാന്‍ നല്ല രസമാണ്, കോരിച്ചൊരിയുന്ന മഴയല്ല, ഇങ്ങനെ ചാറ്റല്‍ മഴ. എന്ത് രസമായിരുന്നെന്നോ.....ജോഗ്ഗിംഗ് കഴിഞ്ഞു പതിവ് തട്ടുകടയില്‍ ചായകുടിക്കാന്‍ നിന്നു...ചാറ്റല്‍ മഴയും കൊണ്ടങ്ങനെ ചൂട് ചായ കുടിക്കാന്‍ നല്ല രസം.
                                                          മഴ പെയ്തുകൊണ്ടെയിരിക്കുന്നു. പുതുച്ചേരിയില്‍ കുറച്ചു പച്ചപ്പ്‌ കാണുന്നത് ഇപ്പോഴാണ്. പുല്ലും ചെറിയ ചെടികളും വഴിവക്കില്‍ മുളച്ചു തുടങ്ങി. പുതുച്ചേരി കൂടുതല്‍ ഭംഗിയുണ്ട് ഇപ്പൊ.നാളെ വീട്ടില്‍ പോകണം. ട്രെയിനില്‍ ടികറ്റ് ബുക്ക്‌ ചെയ്തു.തിരിച്ചു വരാനുള്ള ടികറ്റ് എടുത്തിട്ടില്ല.വെള്ളിയാഴ്ച്ച ട്രെയിനില്‍ ഇരുന്നു വേണം അത് ബുക്ക്‌ ചെയ്യാന്‍. പുതുച്ചേരിയില്‍ ത്രി ജി നെറ്വര്‍ക്ക് ഉണ്ടായിട്ടു കൂടി അരമണിക്കൂര്‍ എടുത്തു ബുക്ക്‌ ചെയ്യാന്‍, പിന്നെയാണ് ഓടുന്ന ട്രെയിനില്‍ ഇരിന്നു ബുക്ക്‌ ചെയ്യാന്‍. ഒരു പരീക്ഷണമാണ്.വിജയിക്കുമോ എന്നറിയില്ല.ഇങ്ങനൊക്കെയല്ലേ അറിയാന്‍ പറ്റു.
                                                                 വീട്ടില്‍ തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.പപ്പ ഒറ്റയ്ക്ക് കഷ്ടപെടുകയാണ്. ചേച്ചിയുടെ കല്യാണത്തിനും ഇങ്ങനൊക്കെ ആയിരുന്നു.ഞാനാസമയത്ത് സാഗര്‍ കന്യയില്‍ ഗുജരാത്തിനടുത്ത് ഒരു ഗവേഷണത്തിലായിരുന്നു. കടലിനടിയില്‍ എണ്ണ ഉണ്ടോ എന്നാണു അന്വേഷണം.

Monday, November 15, 2010

2010 നവംബര്‍ പതിനഞ്ചാം തിയതി തിങ്കളാഴ്ച്ച ................ :- Bentin

ഒരു അറുബോറന്‍ ശനിയും ഞായറും.....
ശനിയാഴ്ച്ച പതിവ് ജോലികള്‍ ചെയ്തു തീര്ക്കാനുള്ളതായിരുന്നു..... അലക്ക് മുറി വൃത്തിയാക്കല്‍....ഇരുചക്ര വാഹനത്തെ തുടച്ചു മിനുക്കല്‍ അങ്ങനെ കാലത്ത് പത്ത് മണിവരെ സമയം പോയി....പിന്നെ കുളിച്ചു ഭക്ഷണം കഴിക്കാന്‍ പോയി...... ഒന്ന് ചുറ്റി കറങ്ങി....കുറച്ചു കാശ് ഏടുത്തു, ഒരു ജോടി ഡ്രസ്സ്‌ ഏടുക്കണം....പിന്നെ വീട്ടില്‍ പോകാന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യണം, അങ്ങനെ കാര്യങ്ങള്‍ പലതും കിടക്കുന്നു....കാശെടുത്ത് നേരെ റൂമിലെത്തി....സുകമായി കിടന്നുറങ്ങി.....നാലുമണിവരെ. പിന്നെ കുളിച്ചു റെഡിയായി...വീണ്ടും ഇറങ്ങി ഒന്ന് രണ്ടു തുണികടകള്‍ കയറി ഇറങ്ങേണ്ടി വന്നു നല്ലൊരു ഡ്രസ്സ്‌ കിട്ടാന്‍....പിന്നെ ഭക്ഷണവും കഴിച്ചു നേരെ റൂമില്‍ തിരിച്ചെത്തി...
                                                           കുറെ നേരം ഇന്‍റര്‍നെറ്റില്‍ സമയം കളഞ്ഞു പിന്നെ ക്രോണിക് ബാച്ച്ലര്‍ സിനിമ കണ്ടു.......വീണ്ടും ഉറക്കം തന്നെ ശരണം.....കാലത്ത് പള്ളിയില്‍ പോകേണ്ടതാണ്....
                                                             ശനിയാഴ്ച രാത്രി കിടന്നപ്പം ഇച്ചിരി ലേറ്റ് ആയി....അതുകൊണ്ട് ഞായരഴ്ച്ച്ച കാലത്ത് അലാറം കേട്ടപ്പോ ആദ്യം ദേഷ്യമാണ് തോന്നിയത്....ഏഴു മണിക്കാണ് ആരാധന...പ്രഭാത കര്മാങ്ങളൊക്കെ കഴിച്ച്....കുളിച്ചു റെടിയായി...വീണ്ടും ശകടത്തില്‍ പള്ളിയിലേക്ക്....പള്ളി ഒഴിഞ്ഞു കിടക്കുന്നു....അല്ലാ എന്നും അങ്ങനെ തന്നാണ്....ആദ്യത്തെ ആരാധനക്ക് ആള് കുറവായിരിക്കും. പക്ഷെ എനിക്ക് കാലത്ത് തന്നെ പള്ളിയില്‍ പോകുന്നതാണ് ഇഷ്ടം.....ആറരക്കു തന്നെ ഞാന്‍ പള്ളിയില്‍ ഏത്തും....കുറെ നേരം അവിടെ ഇരിക്കും, അതൊരു സുഖമാണ്...ഒറ്റയ്ക്കങ്ങനെ പള്ളിയിളിരിക്കാന്‍. അപ്പോഴേക്കും ആളുകള്‍ വന്നുതുടങ്ങും...ഏഴു പത്തായപ്പോ ആരാധന ആരംഭിച്ചു...
                                 പ്രസംഗം പെണ്‍കുട്ടികളുടെ പ്രാധാന്യവും പ്രാമുഖ്യവും ആണ്.ഭ്രൂണ ഹത്യകളുടെ എണ്ണവും, രാജ്യത്താകമാനമുള്ള പെണ്‍ ആണ്‍ ആനുപാതത്തിന്റെ കണക്കും ഒക്കെ നിരത്തി പ്രസംഗം തകര്‍ത്തു.
                                                   ആരാധന കഴ്ഞ്ഞു പ്രാതലും കഴിച്ച വീട്ടിലെത്തി. പിന്നെങ്ങും  പോകാന്‍ തോന്നിയില്ല....ഡീപ് റൈസിംഗ് എന്ന സിനിമ വീണ്ടും കണ്ടു...ഉച്ച ഭക്ഷണം കഴിച്ചില്ല....ഉറങ്ങാന്‍ തോന്നിയില്ല...വൈകുന്നേരമായപ്പോ വെറുതെ കയ്യില്‍ ഉള്ള മലയാള പടങ്ങളുടെ ലിസ്റ്റ് നോക്കിയപ്പോ കാണാത്ത ഒരു പടം....."പാസ്സഞ്ചര്‍". കണ്ടു തുടങ്ങിയപ്പോ...ബോറായിരുന്നു, പക്ഷേ പിനീടങ്ങോട്ട്‌ കഥ നന്നായി...അഞ്ചുമണി ആയപ്പോ ബീച്ചില്‍ പോകണമെന്ന് വിചാരിച്ച്ചുരുന്നതാ...സിനിമയുടെ ലഹരിയില്‍ അത് വിട്ടു....നല്ല ഒരു സിനിമയായിരുന്നു...ഒരു സാധാരനകാരന് ഏന്തു ചെയ്യാം എന്ന സാരോപദേശ  കഥ.
                                                                  ആറുമണി ആയപ്പോ സിനെമാതീര്‍ന്നു പിന്നെ വേഗം റെഡി ആയി ബീചിലോട്ടു വിട്ടു...ശിശുദിനമായതിനാല്‍ നല്ല തിരക്ക് എന്തൊക്കെയോ കലാപരിപാടികള്‍ ഉണ്ട് ...ബീച്ചിന്റെ ഒരത്തായി
സ്റ്റേജ് കെട്ടിയിട്ടുണ്ട്....ആളുകള്‍ ചുറ്റിനുമുണ്ട്...നിറയെ പാറക്കല്ലുകള്‍ കൊണ്ട് നിറഞ്ഞ പുതുച്ചേരി ബീച്ചില്‍ മഴപെയ്തു മണ്ണില്‍ ചിലയിടങ്ങളില്‍ വിള്ളല്‍ വീണത്‌ ഞാന്‍ ശ്രദ്ധിച്ചില്ല. സ്റ്റേജിന്റെ പിറകില്‍ അത്തരമൊരു വിള്ളലില്‍ എന്‍റെ ഉപ്പൂറ്റി കുടുങ്ങി ചെരുതായിറ്റൊന്നു പോറി. നല്ല നീറ്റല്‍. രണ്ടു കി മി നീളമുള്ള ബീച്ചില്‍ നെടുങ്ങനെ ഒരുവട്ടം കറങ്ങി നേരെ വീട്ടിലോട്ട് .... വഴിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. ഒന്‍പതു മണിവരെ എന്തൊക്കെയോ കുത്തികുറിച്ചു പിന്നെ കിടന്നുറങ്ങി.......
                                                      ഇന്ന് കാലത്ത് ചെറിയ മഴ..കാലത്ത് ജോഗിങ്ങിനു പോകുമ്പോ ഒരു പകല്‍ സ്വപ്നം കണ്ടു...പാടി മഴപെയ്യിക്കുന്ന ഒരു രംഗം....ഹി ഹി....പക്ഷേ സത്യം പറയാല്ലോ....ഞാന്‍ ഓഫീസില്‍ പോകാന്‍ ഇര്ങ്ങുംബഴേക്കും മഴ തുടങ്ങി....ഇനി എന്‍റെ പാട്ട് കേട്ടിട്ടാണോ മഴ പെയ്തത്.....ഹി ഹി ......
                        അപ്പൊ പോട്ടെ നാളെ കാണാം......ബൈ ബൈ.... 

Friday, November 12, 2010

2010 നവംബര്‍ പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച്ച ........... :-Bentin

                                                           ഇന്ന് ജോതിശാസ്ത്ര പ്രകാരം എനിക്ക് മോശം ദിവസമാണ്...പക്ഷേ കാലത്ത് മുതല്‍ മോശമായതോന്നും സംഭവിച്ചില്ല.....ഹി ഹി ......പിന്നെ ഞാന്‍ ചെയ്തോണ്ടിരുന്ന ലൈറ്റ് കേസിനു നല്ലൊരു ഡിസൈന്‍ കിട്ടി.....പിന്നെ....ഇന്നലെ തുടങ്ങിയ ബിയറിംഗ് റിഗ് ഡോക്യുമെന്‍റ്റ്റെഷനും കഴിഞ്ഞു .....വൈകുന്നേരമായപ്പോ സ്വസ്ഥമായി....ഇനി ആ ഡോക്യുമെന്‍റ് സീനിയര്‍ ഓഫീസര്‍ക്ക് മെയില്‍ ചെയ്യണമെന്ന ഒരു ജോലികൂടെ ഇന്ന് ഉള്ളു ......
                                              വീട്ടിലെ കാര്യങ്ങള്‍ക്ക് നല്ല പുരോഗതിയുണ്ട്...അടുത്ത വ്യാഴാഴ്ച്ച വീട്ടില്‍ പോകണം.
ട്രെയിനില്‍ പോകാമെന്ന് വെച്ചു. കാരണം വ്യാഴാഴ്ച്ച കൂടെ ജോലിചെയ്യുന്ന ഒരാളുടെ കല്യാണമാണ്... ഏഴുമാനിക്കാന് റിസെപ്ഷന്‍ ... ബസ്സിലാണ് വീട്ടിലോട്ടു പോകുന്നതെങ്കില്‍ അഞ്ചു മണിക്ക് പോകണം....ട്രെയിനില്‍ ആണെങ്കില്‍ പത്തുമണിവരെ സമയമുണ്ട്...അപ്പൊ കല്യാണത്തിനു പോകയും ചെയ്യാം...
                                                             സുഹൃത്തുക്കള്‍ ഒന്നുരണ്ടുപേര്‍ പിരിഞ്ഞു പോകുകയാണ്....ചെറിയ വിഷമമില്ലാതില്ല...തിരുവില്വാമലയില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെ ഇലക്ട്രിസിറ്റി ബോര്‍ടില്‍ ഉണ്ടായിരുന്ന സണ്ണി ചേട്ടനെ ഇന്ന് ഓര്‍ക്കുട്ടില്‍ നിന്നു കിട്ടി....ഫോണ്‍ നമ്പര്‍ സ്ക്രാപ്പ് ചെയ്തിരുന്നതുകൊണ്ട് വിളിച്ചു കുറെ നേരം സംസാരിച്ചു.തവക്കല്‍ എന്ന വലിയ മുതലാളിയുടെ ഫ്ലാറ്റില്‍ ആണ് അദ്ദേഹവും എന്‍റെ സഹപാഠികളില്‍ ചിലരും താമസ്സിച്ചിരുന്നത്...ഞാന്‍ അവിടെ പോകുമ്പോഴൊക്കെ ഇവരുമായി സംസാരിക്കാറുണ്ട്....സണ്ണിച്ചായനും  റോണിച്ചായനും പിന്നെ റോണിച്ചായന്റെ അനിയന്‍ ടോണിയും അവിടെയാണ് താമസം...എല്ലാവരുമായി നല്ല കമ്പനിയായിരുന്നു....ഇന്ന് വിളിച്ചപ്പോ എല്ലീം വീണ്ടും ഓര്‍ത്തു...സണ്ണി ചേട്ടന്‍ ഇപ്പൊ ചെന്നൈയില്‍ ഉണ്ട് .ഇലക്ട്രിസിറ്റി ബോര്‍ഡിലെ പണിയൊക്കെ വിട്ടു.ഇടയ്ക്ക് കുറച്ചു കാലം ഗള്‍ഫില്‍ പോയി.ഇപ്പൊ കല്യാണമൊക്കെ കഴിഞ്ഞു, ഭാര്യക്ക് ചെന്നയില്‍ ഉദ്യോഗമുന്ദ് ചേട്ടനും അവിടെ ഒരു ജോലി കിട്ടുമോ എന്ന് നോക്കുകയാണ്.
                                                            അങ്ങനെ വീണ്ടും ഒരു ദിവസം കഴിഞ്ഞു പോകുന്നു.ഒരു വാരാന്ത്യം കൂടി.നാളെ പിടിപ്പതു പണിയുണ്ട്.അപ്പൊ നാളെ കാണാം...ബൈ ബൈ......

Thursday, November 11, 2010

2010 നവമ്പര്‍ പതിനൊന്നാം തിയതി വ്യാഴാഴ്ച്ച ... :- Bentin

                                                നല്ലൊരു നെല്ലിക്കാ തിന്ന അവസ്ഥയാണ് എനിക്കിപ്പോ.....വീട്ടിലെ കാര്യമാലോചിക്കുമ്പോ നല്ല മധുരം....ഓഫീസിലെ കാര്യം നല്ല ചവര്‍പ്പും......ഇന്നലെയും ഇന്നുമായി പൊടിപൂരമാണ്....
രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങളെല്ലാം ശെരിയാകുമെന്നു പ്രതീക്ഷിക്കുന്നു....
                                                             ഇന്ന് കാലത്ത് നല്ല മഴ ആയിരുന്നു. ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഇന്രങ്ങിയപ്പോ ചെറുതായിട്ട് തുടങ്ങി....കഴിച്ചു കഴിഞ്ഞു ഹോട്ടലീന്ന് ഇറങ്ങിയപ്പോ നല്ല മഴ....ഹോസ്റ്റല്‍ അടുത്തായതുകൊന്ദ് പെട്ടെന്ന് റൂമിലെത്തി...മഴക്കോട്ടും ഇട്ടു ഇറങ്ങി.....ഷൂ മുഴുവനും നനഞ്ഞു ....ഹി ഹി...
                                 ഇപ്പൊ പോകാന്‍ സമയമായി.....മഴ ഇല്ല....നാളെ കാണാം......ബൈ ...........

Tuesday, November 9, 2010

2010 നവമ്പര്‍ ഒന്‍പതാം തിയതി ചൊവ്വാഴ്ച്ച..... :-Bentin

                                                             ജോലി ചെയ്യാനുള്ള ഒരു ഉന്മേഷവും ഇല്ല, ചില തിരുത്തലുകള്‍ അടുത്ത പ്രോഡക്റ്റ് വേര്‍ഷനില്‍ വേണ്ടിയിരിക്കുന്നു, അത് ചെയ്യാന്‍ ഇത്തിരി സാവകാശം ഉണ്ട്, അതുകൊണ്ട് പതുക്കെ ചെയ്തു തീരത്താ മതി....ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ഈ ബോറടി .....ഒരുപ്പാടെന്തോക്കെയോ എഴുതണമെന്നു തോന്നുന്നുണ്ട് പക്ഷേ ഒന്നും പുറത്ത് വരുന്നില്ല. അമ്മ തന്നയച്ച നെയ്യപ്പം എല്ലാവര്ക്കും കൊടുത്തു. എല്ലാവര്ക്കും ഇഷ്ടപെടുകയും ചെയ്തു.നല്ല ടേസ്റ്റ് ഉണ്ട്....ഞാന്‍ തന്നെ ഒരു നാലഞ്ചെണ്ണം അകത്താക്കി.
                                                      ജില്‍ എന്ന കാറ്റ് കാരണം ഇവിടെ നല്ല മഴയുണ്ട്. ഫാന്‍ ഇടാണ്ട് ഇന്നലെ കിടന്നുറങ്ങി...എന്നിട്ടും ഭയങ്കര തണുപ്പ്. ഇന്ന് മുടി വെട്ടണം, പത്തൊന്‍പതാം തിയതി വീണ്ടും വീട്ടില്‍ പോകണം, ഇന്ന് വൈകിട്ട് പോയി ടിക്കറ്റ് ബുക്ക്‌ ചെയ്യണം.
                                                     

Monday, November 8, 2010

2010 നവംബര്‍ ഏട്ടാം തിയതി തിങ്കളാഴ്ച്ച.... :- Bentin

                     വീട്ടില്‍  നിന്നു വന്നതേ ഉള്ളു.....ഇവിടെ പ്രശ്നങ്ങള്‍ പുകയുകയാണ്...നല്ല ദിവസമെന്ന് തോന്നിയെങ്കിലും ഒരു നല്ല ദിവസമായിരുന്നില്ല ഇന്ന്. കാലത്ത് എട്ടു മണിക്ക് ബസ്‌ പുതുച്ചേരിയില്‍ എത്തി.അരമണിക്കൂര്‍ കൊണ്ട് കുളിച്ച് റെഡിയായി ഇറങ്ങി....കാരണം എട്ടേമുക്കാലിനാണ് കമ്പനി ബസ്. അത് കിട്ടിയില്ലെങ്കില്‍ പിന്നെ രണ്ടു ബസ് കയറി വേണം ഓഫീസിലെത്താന്‍.നെയ്യപ്പം എല്ലാവര്ക്കും കൊടുക്കാമെന്നു വെച്ചതാണ്. ഇനിയിപ്പം അത് നടക്കുമെന്ന് തോന്നുന്നില്ല.ഇന്ന് വീട്ടില്‍ ചെന്നിട്ടു ബാക്കി തീരുമാനിക്കാം....പോട്ടെ പിന്നെ കാണാം.

Friday, November 5, 2010

2010 നവംബര്‍ അഞ്ചാം തിയതി വെള്ളിയാഴ്ച ..... :- Bentin

                                                     കാലത്ത് പപ്പയ്ക്ക് വയ്യായിരുന്നു, ഞാന്‍ ഏറ്റു മണിക്കേ  പി ആര്‍ എസ് , ആശുപത്രിയില്‍ പോയി ഓ.പി. ടിക്കറ്റ്‌ ഏടുത്തു, പപ്പയെ സ്ഥിരം നോക്കുന്ന ഡോക്ടര്‍ ഇല്ലായിരുന്നു, മറ്റൊരു ഡോക്ടറെ റെഫര്‍ ചെയ്തു, ഞാന്‍ തിരിച്ചു വന്നു പപ്പയെയും കൂട്ടി ആശുപത്രിയില്‍ പോയി, നല്ല മഴ കാറിലാണ് പോയത്, പി. ആര്‍. എസ്. ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് സൗകര്യം കുറവാണ്, ഹോസ്പിറ്റലിന്റെ കിഴക്കേ മതിലിനോട് ചേര്‍ന്ന് ഒരു റോഡ്‌ ഉണ്ട് അവിടെ വേണം പാര്‍ക്ക്‌ ചെയ്യാന്‍, പപ്പയെ മെയിന്‍ ബില്ടിങ്ങില്‍ ഇറക്കി ഞാന്‍ വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ പോയി, രണ്ടു കാറുകള്‍ക്ക് നടുവില്‍ ഒരു ചെറിയ ഇടം കിട്ടി, അതില്‍ വണ്ടി കയറ്റി ഒതുക്കി ഇടാന്‍ ഇച്ചിരി ബുധ്ധിമുട്ടെണ്ടി വന്നു. റിവേര്സ് എടുക്കാന്‍ ശരിക്കും ഞാന്‍ പഠിച്ചു.
                                                                   പപ്പയെ ഡോക്ടറെ കാണിച്ചു കുറച്ചു ഗുളികയും ഒരു കഫ് സിറപ്പും ഏഴുതി  കൊടുത്തു. നേരെ വീട്ടിലേക്ക്, ചേച്ചി ഏറണാകുളത്ത് നിന്നു കെ. കെ. എക്സ്പ്രസ്സില്‍ തിരിച്ചതായ് ഫോണ്‍ വന്നു, ചേച്ചിയെ വിളിക്കാന്‍ റയില്‍വെ സ്റ്റേഷനില്‍ പോണം. പക്ഷേ അത് ഉച്ചയ്ക്ക് മൂന്നു മണിക്ക് പോയാല്‍ മതി.അതുവരെ വീട്ടിലായിരുന്നു. മരുന്ന് കഴിച്ച്ച്ചതില്‍ പിന്നെ പപ്പ ഉഷാറായി.ഉച്ചയ്ക്ക് ചേച്ചിയും പിള്ളാരും എത്തിയപ്പോള്‍ പിന്നെ പറയാനും വേണ്ട.
                                                               ചേച്ചിയുടെ മൂത്ത പുത്രന് പടക്കം ഭയങ്കര പേടി, അടുത്ത വീട്ടില്‍ പൊട്ടിക്കുന്നത് കേള്‍ക്കുമ്പോ തന്നെ ഇവന്‍ കരയാരാകും, അങ്ങനെ ദീപാവലിക്ക് പടക്കം പൊട്ടിക്കണമെന്ന ആഗ്രഹവും പോയി....കുഴപ്പമില്ല, ചേച്ചിയുടെ പിള്ളേരുമായിട്ടു ഇപ്പൊ ആഘോഷമാണ് ..... ഹി ഹി... ബൈ ബൈ..നാളെ kaaNaam

Thursday, November 4, 2010

2010 നവംബര്‍ നാലാം തിയതി വ്യാഴാഴ്ച്ച :- Bentin

                                                         ഇന്ന് വീണ്ടും ഒരു സുപ്രധാന ദിവസം, പെട്ടെന്ന് കഴിഞ്ഞു പോയി.ഇനി മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ തിരിച്ചു പുതുച്ചേരിയിലേക്ക് , വീണ്ടും ഓഫീസ് ജോലി ..ഹോ .. ആലോചിക്കുമ്പോ വിഷമമുണ്ട്....ഇവിടം വിട്ടു പോകാന്‍....എങ്ങനെയെങ്കിലും നാട്ടിലോട്ടു വരണം ....നാളെ ദീപാവലി, പടക്കം വാങ്ങണം പൊട്ടിക്കണം എന്നൊക്കെ വിചാരിച്ചതാ...ഒരു രക്ഷയുമില്ല.....മഴ ഒരുവശത്തുണ്ട് പിന്നെ പപ്പാ  സമ്മതിക്കുന്നില്ല, ഒന്നാമത് വീട്ടില്‍ സ്ഥലമില്ല എന്നതാണ് പ്രശനം, നാളെ ചേച്ചീടെ കുട്ടികളൊക്കെ വരുന്നുണ്ട്, ആ പേരും പറഞ്ഞു പടക്കം വാങ്ങണം, ഹി ഹി...അല്ലാണ്ട് വഴിയില്ലാ..........ഗുഡ് നൈറ്റ്‌ നാളെ കാണാം

Wednesday, November 3, 2010

2010 നവംബര്‍ മൂന്നാം തിയതി ബുധനാഴ്ച്ച :- Bentin

ഇന്ന് അത്ര നല്ല ദിവസം അല്ലായിരുന്നു, ഉച്ച വരെ സമയം ഇഴഞ്ഞു നീങ്ങി, ആകെയുള്ള മെച്ചം കഴിഞ്ഞ ശനിയാഴ്ച ഉണ്ടാകാന്‍ തുടങ്ങിയ  എണ്ണ ഇന്ന് ഉച്ചയോടെ വടിച്ചു. ഇടയ്ക്ക് മഴ ഇത്തിരി കുസൃതി കാട്ടിയെങ്കിലും, എണ്ണ കേടു കൂടാതെ ഇറക്കാന്‍ സാധിച്ചു.
                                                            ഉച്ചയ്ക്ക് ശേഷം വീടിനു പുറം ഒരല്‍പം വൃത്തിയാക്കി, പിന്നെ, ഒന്നും സംഭവിച്ചില്ല.ബോര്‍...പിന്നെ കാണാം........... ബൈ ......

Tuesday, November 2, 2010

2010 നവംബര്‍ രണ്ടാം തിയതി ചൊവ്വാഴ്ച :- Bentin

ഇന്ന് അത്യാവശ്യം ജോലിയൊക്കെ ചെയ്തു. മുറി ആകെ നാശമായി കിടക്കുവായിരുന്നു, എല്ലാം അടുക്കി പെറുക്കി വെച്ചു. പിന്നെ കുറച്ചു നേരം തട്ടിന്‍പുറത്ത്  കയറി പ്രകൃതി ഭംഗി ആസ്വദിച്ചു, സൂര്യന്റെ പൊന്‍ കിരണങ്ങള്‍ കൊണ്ട്  തെറ്റി പൂവ് ഒന്നുഉടെ ചുവന്നു തുടുത്തു. ഒരു അപ്പകഷണം കിട്ടിയ കാക്കയുടെ പിറകെ അത് തട്ടിപറിക്കാന്‍ പറക്കുന്ന കാക്കകൂട്ടം ആരു വിമാന യുദ്ധ രംഗം അനുസ്മരിപ്പിക്കുന്നതാണ്, അടുത്ത വീട്ടിലെ കൂരയുടെ മുകളില്‍ ഒരു ജോടി മൈന വന്നിരുന്നു, തൂവല്‍ മിനുക്കിയും സ്നേഹം പങ്കിട്ടും അവര്‍ കുറെ നേരം അവിടെ ഉണ്ടായിരുന്നു. കുക്കുര്ണി കിളി അല്‍പ്പം ദൂരെ എവിടെയോ നിന്നു ചിലച്ചു, നല്ല വെയില്‍, പിന്നെ തുലാ കാറ്റും. എന്തൊരു ഉണ്മെഷമാണ് ഇവിടെ വന്നിരിക്കുമ്പോള്‍. പുതുച്ചേരിയില്‍ അണ്ണാറകണ്ണനുണ്ട്  തത്തകളുണ്ട് , മൈനകളുണ്ട്. എന്നാലും ഈ സസ്യ മനോഹാരിത അവിടെ ഇല്ല. വെറുതെ അല്ലെ കവി പാടിയത്  "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.............."

2010 നവംബര്‍ ഒന്നാം തിയതി തിങ്കളാഴ്ച്ച :-Bentin

                           ഇന്ന് കേരള പിറവി, മലനാട് പിറന്ന ദിവസം.....സന്തോഷവും ദുഖവും ഇടകലര്‍ന്ന ഒരു ദിവസം...മുപ്പതാം തിയതിയും, മുപ്പത്തിയൊന്നാം തിയതിയും ഒന്നും എഴുതാന്‍ സാധിച്ചില്ല കാരണം നേരത്തെ പറഞ്ഞിരുന്നല്ലോ...നെറ്റ് കണക്ഷന്റെ ലിമിറ്റ് കഴിഞ്ഞു. ....ഇന്ന് ഒന്നാം തിയതിയല്ലേ ഇന്ന് തൊട്ട് അടുത്ത ബില്ലിംഗ് ഡേറ്റ് തുടങ്ങും, അതുകൊണ്ടാണ് ഇന്നിവിടെ പ്രത്യക്ഷ പെടാന്‍ കാരണം.
                                                        സംഭവ ബഹുലമായ രണ്ടു ദിവസങ്ങള്‍, കഴിഞ്ഞു ഒരു പാടു പ്രധാനപെട്ട കാര്യങ്ങള്‍ നടന്നു, ഒരുപാടു യാത്ര  ചെയ്തു , ഭയങ്കര ക്ഷീണം, ഇനി ബുധനാഴ്ച്ച, ഒരു വലിയ യാത്രയുണ്ട് കോതമംഗലം വരെ പോണം, അമ്മയുടെ ഒരു നേര്‍ച്ചയുണ്ട് അത് നടത്തണം പിന്നെ ചേച്ചിയുടെ വീട്ടില്‍ പോകണം, കുഞ്ഞുനെ കാണണം മറിയയെ കാണണം, കുറേ ദിവസമായി അവരെയൊക്കെ കണ്ടിട്ട്.
                                                      മെനഞ്ഞാന്നു അതായത് ഒക്ടോബര്‍ മുപ്പതാം തിയതി, ഞാന്‍ പോണ്ടിച്ചേരിയില്‍ നിന്നു വന്നിറങ്ങിയ ദിവസം, വീട്ടില്‍ വന്നു കാപ്പി കുടിച്ചു പിന്നെ നേരെ സിറ്റിയിലോട്ടു പോയി , പപ്പ ഒരു വൈദ്യനാണ് , ഒരു മരുന്ന് ചെയ്യുവാനുണ്ട്, കൂട്ടുകളും മറ്റും വാങ്ങണം, അങ്ങനെ അതും വാങ്ങി കുറച്ചു പൈപ്പുകളും വാങ്ങി, ഈ ഇരിമ്പു പൈപ്പുകള്‍ റബ്ബര്‍ ഷീറ്റ്, ഉണക്കാന്‍ ഇറാന്‍ വേണ്ടിയാണ്, ഇവിടെ ഭയങ്കര മോഷണം ആണ്. പുറത്ത് വെച്ചിരുന്ന ഒരു ഉരുളി ആരോ കട്ടോണ്ട് പോയി അതുകൊണ്ട് ഇപ്പൊ എല്ലാം വീടിനുള്ളിലാണ് വയ്ക്കുക, റബ്ബര്‍ ഷീറ്റിന്റെ കാര്യം പിന്നെ പറയണ്ടല്ലോ, കിലോയ്ക്ക് ഇപ്പൊ ൧൮൦ രൂപാ വിലയുണ്ട്.പുറത്തെങ്ങാനും ഇട്ടാല്‍ അതിന്റെ പൊടി പോലും കിട്ടത്തില്ല.
                                                                 ഉച്ചയ്ക്ക് വന്നു ഊണൊക്കെ കഴിച്ചു, പതുക്കെ മരുന്നിടിക്കാന്‍ തുടങ്ങി,
പപ്പ ഉരലില്‍  മരുന്നിടിക്കും, ഞാന്‍ നീര് പിഴിഞ്ഞെടുക്കും, അത് അടുപ്പില്‍ അലുമിനിയം ഉരുളിയില്‍ ഒഴിച്ചു കൊടുക്കും, അടുപ്പിന്റെ മേല്‍ നോട്ടം അമ്മയ്ക്കാണ് അങ്ങനെ ഉച്ചയ്ക്ക് തുടങ്ങിയ ജോലിയാണ്, ഒരുമരുന്നിടിച്ചു , അടുത്തതിടിച്ച്ചു, അങ്ങനെ ഓരോന്നോരോന്നായിട്ട് കഴിഞ്ഞു, പിന്നെ ഒരു വരാന് ചേര്‍ക്കേണ്ടത് അത് കുതിരാന്‍ തലേന്നേ ഇട്ടിരിന്നു.
                                    അമ്മ വന്നു വിളിച്ചത് കൊണ്ട് ബാക്കി എഴുതാന്‍ പറ്റിയില്ല, ഇനി ഇന്നത്തെ ഡയറി  ബാക്കി...ഇന്നത്തെ ഡയറിയില്‍ എഴുതാം....