മരിച്ചുപോയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.
ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ് .
ദൈവത്തിൽ വിശ്വാസം അർപ്പിച്ച് ഇത്രനാൾ ജീവിച്ചു.
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തോട്ടു ഫ്ലൈറ്റിൽ വരുമ്പോഴും പോകുമ്പോഴും വെറുതെ ഞാൻ ആശിക്കും കത്തിയമർന്ന് പോയിരുന്നെങ്കിൽ എന്ന്.
പക്ഷേ കൂടെ യാത്രചെയ്യുന്നവർ എന്ത് പിഴച്ചു .
മരണം ഇപ്പോൾ എനിക്ക് ലാഭമായി തോന്നുന്നു.
ഈ നരക ജീവിതത്തിൽ നിന്നും ഒരു രക്ഷപെടൽ.
ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഒത്തിരി ദുഖിക്കുന്നു.
അവക്കിപ്പോഴും അവളുടെ അച്ഛനും അമ്മയും ആണ് വലുത്.
അവളുടെ സകല സങ്കടത്തിലും കൂടെ നിന്ന ഞാൻ ഒന്നുമല്ല.
എന്റെ വാക്കിനു ഒരു വിലയും ഇല്ല. അവളുടെ ഇഷ്ട്ടം നടന്നില്ലെങ്കിൽ എന്നാ വേദനിപ്പിക്കാൻ വേണ്ടി എന്റെ പപ്പയെയും അമ്മയെയും ഒരു കാരണവും ഇല്ലാതെ കുറ്റം പറയും.
ആ കുറ്റം പറച്ചിൽ സഹിക്കാതാവുമ്പോൾ അവളുടെ ആവശ്യങ്ങൾ ഞാൻ സമ്മതിച്ചു പോകുന്നു.
ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ.
മരണമേ ഞാൻ നിന്നെ സ്നേഹിക്കുന്നു.