Thursday, January 27, 2011

2011 ജനുവരി ഇരുപത്തിയേഴാം തിയതി വ്യാഴാഴ്ച്ച...............:- Bentin.

                                                               കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് അവസാനമായി ഞാന്‍ ഇവിടെ വന്നത്....ഇരുപത്തിയൊന്ന് എന്ന് പറയുമ്പോള്‍, കഴിഞ്ഞ വെള്ളിയാഴ്ച്ച, അപ്പൊ അതിനു ശേഷം എന്തൊക്കെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ ഒത്തിരിയുണ്ട്. നമുക്ക് ശനിയാഴ്ച തൊട്ട് തുടങ്ങാം.
                                                                      ശനിയാഴ്ച്ച പതിവ് തിരക്ക് തന്നെ, കാലത്തെ തുണിയെല്ലാം അലക്കി, പിന്നെ മുറിയൊക്കെ വൃത്തിയാക്കി അടുക്കി പെറുക്കി വെച്ചു. ഇടയ്ക്ക് എന്‍റെ മാന്മിഴിയാലെയും വിളിക്കാന്‍ മറന്നില്ല. കാപ്പിയും കുടിച്ചില്ല ഊണുമ് കഴിച്ചില്ല. നല്ല പനിയുണ്ടായിരുന്നു. ആകെ കഴിച്ചത്, വീട്ടില്‍ നിന്നു കൊണ്ടുവന്ന ഈത്തപഴം ആയിരുന്നു. അത് ഒരുപാടു കഴിച്ചു. പിന്നെ വിശപ്പേ ഉണ്ടായിരുന്നില്ല. പനി നല്ല കാര്യമായിട്ട് തന്നെ വന്നു. മൂക്കടപ്പും ജലദോഷവും, പിന്നെ നല്ല ചുമയും. കഭത്തിനൊക്കെ രക്ത്തത്ത്തിന്റെ ചുവ. അന്ന് ഒട്ടുമിക്ക സമയവും ഉറക്കമായിരുന്നു. വൈകിട്ട് എണീറ്റ്‌ കുളിച്ചു, പനിയായതുകാരണം മൂന്നു ദിവസം ഞാന്‍ കുളിക്കയുണ്ടായില്ല. പക്ഷേ അന്ന് കുളിച്ചു. കുളിച്ച്ചപ്പോ നല്ല ആശ്വാസം. പിന്നെ നേരെ ഒരു ചായയും കുടിച്ചു പുതുച്ചേരി കടല്‍ ക്കരയില്‍ പോയി. അവിടെ എത്തിയപ്പോ തന്നെ മണി ആര് കഴിഞ്ഞിരുന്നു. കുറച്ചു നേരം അവിടെ പാറകെട്ടില്‍ കടലും നോക്കിയിരുന്നു. അതൊരു സുഖമുള്ള കാര്യമാണ്. പിന്നെ അവിടിരുന്നു എന്‍റെ മാന്മിഴിയാലിനെ ഞാന്‍ ഫോണ്‍ ചെയ്തു. കുറച്ചു നേരം സംസ്സാരിച്ചു. പിന്നെ നേരെ മിസ്റ്റര്‍ ബീന്‍ ര്സ്റ്റാരന്റില്‍ പോയി. മീനും ചോറും കഴിച്ചു. വീട്ടില്‍ വന്നു ' അലക്സ്സാണ്ട്ര്‍ ഡി ഗ്രേറ്റ്‌ ' എന്ന മലയാള സിനിമ കണ്ടു. രാത്രി വീണ്ടും മോളുനെ വിളിച്ചു കുറച്ചുനേരം സംസ്സാരിച്ചു.പിന്നെ സുഖമായിട്ടു  കിടന്നുറങ്ങി.അങ്ങനെ ശനിയാഴ്ച കടന്നു പോയി.
                                                                         ഇനി ഞായറാഴ്ച്ചത്തെ കാര്യം. പതിവുപോലെ കാലത്ത് അഞ്ചരയ്ക്ക് എഴുന്നേറ്റു റെഡി ആയി പള്ളിയില്‍ പോയി. കുറച്ചു നേരം പ്രാദ്ധിക്കാന്‍ സമയം കിട്ടി. പിന്നെ പതിവുപോലെ ആരാധന നടന്നു. എട്ടു മണിക്ക് ആരാധന കഴിഞ്ഞു, നേരെ ശകടത്തില്‍ പുതുച്ചേരി ബസ്സ്‌ സ്റ്റാന്‍റ്റിനു  സമീപമുള്ള പതിവ് കടയില്‍ പോയി ദോശയും വടയും കഴിച്ചു. പിന്നെ ഒരു ദോശയും വടയും പൊതിഞ്ഞു മേടിച്ചു ഉച്ചയ്ക്ക് പുറത്തിറങ്ങാന്‍ എനിക്ക് മടിയാണ്. പിന്നെ നേരെ വീട്ടിലെത്തി. അവിടെ കുറച്ചു നേരം ഏതോ ഇങ്ക്ലീഷ് ഫിലിമും കണ്ടുകൊണ്ട് ഇരുന്നു. ഒരു പതിനൊന്നു മണിയായപ്പോ മാന്മിഴിയാള്‍ എന്നെ വിളിച്ചു. പരീക്ഷയ്ക്ക് പഠിക്കാന്‍ ഏകാഗ്രത കിട്ടുന്നില്ല എന്ന് പറഞ്ഞു. പിന്നെ ഞാന്‍ അവളുടെ കൂടെയിരുന്നു. അവള്‍ ആതാലയ്ക്കള്‍ പഠിച്ചു ...ഞാന്‍ അവള്‍ വായിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അവള്‍ എന്നിക്ക് പഠിപ്പിച്ചു തരികയായിരുന്നു. അപ്പോള്‍ അവള്‍ക്കു എളുപ്പത്തി മനസ്സിലാവുമല്ലോ. ഒരുമണി ആയപ്പോഴേയ്ക്കും ഒരു യുണിറ്റിന്റെ പകുതി കഴിഞ്ഞു. പിന്നെ ഊണു കഴിക്കാന്‍ പോയി. ഞാന്‍ പൊതിഞ്ഞു മേടിച്ച ദോശയും വടയും കഴിച്ചു. പിന്നെ വീണ്ടും പഠിപ്പ് തുടര്‍ന്നു.
ഒരുമണിക്കൂര്‍ കൊണ്ട് ആ യുണിറ്റ് പഠിച്ചു തീര്‍ന്നു. പിന്നെ അടുത്ത യുണിറ്റ് പഠിക്കാന്‍ തുടങ്ങി...അപ്പൊ തന്നെ തല പുകഞ്ഞു തുടങ്ങിയിരുന്നു. അവളോടു ഞാന്‍ കുറച്ചു നേരം വിശ്രമിക്കാന്‍ പറഞ്ഞു. ഞാനും കുളിച്ചു ഫ്രഷ്‌ ആയിട്ട് ബീച്ചില്‍ പോയി....കുറേ നേരാന്‍ അവിടീയിരുന്നു. നല്ല തിരക്ക്.....കുറെ നേരം തേരാ പാരാ നടന്നു. പിന്നെ വീട്ടിലോട്ടു പോയി. മോളുനെ വീണ്ടും വിളിച്ചു. പിന്നെ സുഖമാടിട്ടു കിടന്നുറങ്ങി.
                                                               തിങ്കളാഴ്ച്ച വലിയ ബഹളങ്ങലോന്നുമില്ലാതെ കടന്നു പോയി.പ്രധാന കാര്യം മോളുന്റെ പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞു അവള്‍ വിളിച്ചു. നന്നായിട്ട് എഴുതി എന്ന് പറഞ്ഞു....എന്തൊരാശ്വാസം.അന്ന് നമ്മള്‍ കുറെ നേരം സംസ്സാരിച്ചു. രാത്രിയാണ് കൂടുതല്‍ സംസ്സാരിച്ച്ചത്. എട്ടേ മുക്കാലിന് തുടങ്ങിയ സംസാരം (പഞ്ചാരയടി) രാത്രി രണ്ടു മണി വരെ നീണ്ടു. ഇനി രണ് ദിവസത്തേയ്ക്ക് പരീക്ഷയില്ല എന്നതാണ് ഈ അക്രമത്തിനു കാരണമായത്. അങ്ങനെ തിങ്കളാഴ്ചയും കടന്നു പോയി..........ചൊവ്വാഴ്ച്ച..അതൊരൊന്നൊന്നര ദിവസമാണ്.....
                                                               ചൊവ്വാഴ്ച .... കിക്ക് ഓഫ്‌ മീറ്റിംഗ് തുടങ്ങുന്ന ദിവസം. കിക്ക് ഓഫ്‌ മീറ്റിംഗ് എം ജി എം എന്ന റിസ്സോര്ട്ടിലാണ് നടക്കുന്നത്. പുതുച്ചേരിയില്‍ നിന്നു ഏകദേശം രണ്ടു മണിക്കൂര് യാത്ര ചെയ്യണം സ്ഥലത്തെത്താന്‍. കാലത്ത് ആര് മണിക്ക് ബസ്സ്‌ കമ്പനിയില്‍ നിന്നു പുറപ്പെടും. മുത്തിയാല്‍ പേട്ട് എന്ന സ്ഥലത്ത് നിന്നു വേണം എനിക്ക് ബസ്സ്‌ കയറുവാന്‍. അവിടെ ഒരു ആറേകാല്‍ ആകുമ്പോള്‍ ബസ്സ്‌ വരുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ നാലരയ്ക്ക് എണീറ്റു, എല്ലാകാര്യങ്ങളും ചെയ്തു. അഞ്ചേകാല്‍ ആയപ്പോള്‍ ഞാന്‍ റെടി ആയി, ഉടന്‍ തന്നെ ഇറങ്ങി. കാരണം മുത്തിയാല്‍ പേട്ട് അവിടെനിന്നു ഒന്നരകിലോമീറ്റര്‍ അകലെ ആണ്. അവിടെ എത്തണമെങ്കില്‍ ബസ്സ്‌ കയറണം. അങ്ങോട്ടേയ്ക്ക് ബസ്സ്‌ കിട്ടുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നേരത്തെ ഇറങ്ങിയത്. പിന്നെ ഒരു ഷോര്‍ട്ട് കട്ട് ഉണ്ടായിരുന്നതുകൊണ്ട് നടക്കുന്നതാണ് ബുദ്ധി എന്ന് തോന്നി. ആകെ പത്ത് മിനിട്ടേ എടുത്തുള്ളൂ സ്ഥലത്തെത്താന്‍. അവിടെ എത്തിയപ്പോള്‍ ഞാന്‍ ചായ കുടിച്ചു. കമ്പനിയില്‍ നിന്നും മറ്റൊരാള്‍ കൂടി അവിടുണ്ടായിരുന്നു. പക്ഷെ ഒന്നും സംസ്സാരിച്ചില്ല. പക്ഷേ മോളുനെ വിളിച്ചു. പാവം കാലത്ത് തന്നെ ഞാന്‍ ബുദ്ധിമുട്ടിച്ചു. പക്ഷേ വിളിക്കാതിരുന്നാലാണ് അവള്‍ക്കു വിഷമം. ഏകദേശം ആറേകാല്‍ വരെ സംസ്സാരിച്ചു. അപ്പോഴേക്കും ഒത്തിരി പേര്‍ എത്തിയിരുന്നു, കൂടാതെ ഞാലുറെ മാനേജരും എത്തി. പിന്നെ അവിടെ കുറെ നേരം സംസ്സാരിച്ചു  നിന്നു. ആറിരുപതിനു  വരുമെന്ന് പ്രതീക്ഷിച്ച ബസ്സ്‌ വന്നത് ആറേ അന്‍പതിനു. പിന്നെ ഞങ്ങള്‍ വല്ലവിധേനയും വണ്ടിയില്‍ കയറി. എനിക്ക് ഏറ്റവും ബാക്കിലാണ് സീറ്റ് കിട്ടിയത്. അവിടെ എന്‍റെ ടീമില്‍ ഉള്ളവര്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാരും ബസ്സില്‍ മുന്‍വശത്ത് നേരത്തെ സ്ഥാനം പിടിച്ചിരുന്നു. പുറകുവശത്ത് നല്ല ബഹളമാണ്. ഞാന്‍ കുറച്ചു കഴിഞ്ഞു മുന്പിലോട്ടു പോയി. അവിടെ സീറ്റ് ഒന്നും ഇല്ല. പിന്നെ നിന്നു. സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് സമയം പോകും പിന്നെ ആകെ രണ്ടു മണിക്കൂറെ ഉള്ളു യാത്ര. കുറെ നേരം നല്ല രസമായിരുന്നു. ബസ്സില്‍ നല്ല പാട്ടൊന്നും ഇട്ടില്ല, കിളിയുടെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ നിന്നും പാട്ട് ഇടാന്‍ ഒരു ശ്രമം നടത്തി പരാജയപെട്ടു. പിന്നെ ഒരു സിനിമയിട്ടു ബോസ്സ് എന്കിര ഭാസ്ക്കരന്‍. കുറച്ചുനേരം കഴിഞ്ഞപ്പോ തന്നെ സ്ഥലം എത്തി. ഞങ്ങള്‍ ബാഗ്‌ അല്ലാം ഒരു സ്ഥലത്ത് വെച്ചു പിന്നെ നേരെ പ്രാതല്‍ കഴിക്കാന്‍ പോയി. ബോഫെ ആയിരുന്നു. രണ്ടിടലിയും കുറച്ചു മുട്ട കിണ്ടിയതും കഴിച്ചു. പിന്നെ നേരെ കോണ്‍ഫറന്‍സ് ഹാളിലോട്ടു പോയി. കാര്യ പരിപാടികളുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഞെട്ടി പോയി. വൈകിട്ട് ആര് മണിവരെ കോണ്‍ഫറന്‍സ് ഹാളില്‍ തന്നെ കുത്തിയിരിക്കണം. ഉച്ചവരെ മഹാ ബോര്‍ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ആര്‍ ആന്റ് ഡി തനിയെ മീറ്റിംഗ് വെച്ചു.വെറുതെ മര തണലില്‍ ‍ കൂടിയിരുന്നു പിന്നെ കുറേ സംസ്സാരിച്ചു. അത് കൊള്ളാമായിരുന്നു. ഒരു നാല് മണി ആയപ്പോ  ചായയും കഴിച്ചു ഞങ്ങള്‍ ബീച്ചില്‍ പോയി. അവിടെ വോളി ബോള്‍ കളിച്ചു. കുറേ കഴിഞ്ഞപ്പോള്‍ തളര്‍ന്നു ഒരു പരുവമായി. പിന്നെ തിരിച്ചു കോണ്‍ഫറന്‍സ് ഹാളില്‍ വന്നു. അവിടെ കാര്യങ്ങള്‍ തീര്‍ന്നിട്ടില്ല. രാത്രി ഡി ജെ ഉണ്ട്. വേറെ പരിപാടികള്‍ ഒന്നും ഇല്ല. രാത്രി ഒത്തിരി വൈകിയാണ് ഭക്ഷണം കിട്ടിയത്. കളിയുടെ ക്ഷീണം കാരനും നല്ല വിശപ്പായിരുന്നു. ശരിക്കിം ദേഷ്യമാണ് വന്നത്. ഡിന്നര്‍ കഴിഞ്ഞപ്പോള്‍ പത്തരയായി. റൂമില്‍ വന്നു. പിന്നെ മോളുനെ വിളിച്ചു. കുറച്ചു നേരം സംസ്സാരിച്ചു, പിന്നെ കിടന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. നാളെ നേരത്തെ എണീറ്റു വീട്ടില്‍ പോകാമെന്ന് വിചാരിച്ചു. പിന്നെ വിചാരിച്ചു കോണ്‍ഫറന്‍സ് നു പോയി കുറച്ചുനേരം ഇരുന്നിട്ട് പോകാമെന്ന്. ചെന്ന് നോക്കിയപ്പോ ആര്‍ ആന്റ് ഡി ടീമില്‍ നിന്നു ആകെ മൂന്നു പേര്‍ മാത്രം. പിന്നെ ഞാന്‍ അവിടെത്തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. ഉച്ചവരെ പെട്ടെന്ന് സമയം പോയി. ഊണൊക്കെ കഴിഞ്ഞു മൂന്നു മണി ആയപ്പോ തിരിച്ചു പുറപെട്ടു. ഒരു അഞ്ചു മണിആയപ്പോ വീട്ടില്‍ എത്തി. ഉറങ്ങണം എന്ന് വിചാരിച്ചാണ് എത്തിയത്.പക്ഷേ ഉറക്കം വന്നില്ല. നേരെ കുളിച്ചു റെഡി ആയി ബീച്ചില്‍ പോയി...റിപ്പബ്ലിക്ക് ദിനമല്ലേ....ഭയങ്കര തിരക്ക്. പിന്നെ ഒത്തിരി കലാപരിപാടികളും. ഫ്രീഡം ജാം എന്നൊരു പരിപാടി നടക്കുന്നുണ്ട്. അവിടെ പുല്ലാങ്കുഴല്‍ ഒരാള്‍ നന്നായിട്ട് വായിച്ചു. പിന്നെ ഒരുകൂട്ടര്‍ സിത്താര്‍ വായിച്ചു. കുറച്ചു നേരം അങ്ങനെ സംഗീതം ആസ്വദിച്ചു. പിന്നെ നേരെ ഭക്ഷണവും കഴിച്ചു വീട്ടിലെത്തി.
     ഒത്തിരി വിശേഷങ്ങള്‍ പറഞ്ഞു...ഇനി പിന്നെ കാണാം....ബൈ ബൈ.....
ദീപാലംകൃതമായ് പുതുച്ചേരി സെക്രട്ടറിയേറ്റ്

No comments:

Post a Comment