Monday, May 4, 2009

കരയും കടലും

ശനിയും ഞായറും അവധി ആയതിനാൽ, വൈകുന്നേരങ്ങളീൽ പുതുച്ചേരിയിലെ കടൽപുറങ്ങളിൽ പോകുക പതിവാണു.അവിടെ കരയും കടലും ഒരുമിക്കുന്ന ആ നീണ്ട വരയിൽ നോകെത്താ ദൂരം പരന്നു കിടക്കുന്ന കടലും നോക്കി സമയം കളയുക എന്നതാണു ലക്ഷ്യം.അങ്ങനെ തിരകളുമെണ്ണി കാറ്റുംകൊണ്ടിരുന്ന ഒരു വേനൽകാല സായാഹ്നത്തിൽ എന്റെ ഉള്ളിൽ തോന്നിയ ഒരു പിരാന്തൻ ആശയമാണിത്‌.
നേരം ഇരുട്ടി വരുന്നതേയുള്ളു, തീരത്തു വന്നു തലതല്ലി കരയുന്ന തിരമാലകളേയും, ഒട്ടും ക്ഷമയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും അലയടിക്കുന്ന കടലും കണ്ടപ്പോൾ....എനിക്ക്‌......കടലിനെ ഒരു ഭാര്യയോടും കരയെ ഭർത്താവിനോടും ഉപമിക്കണമെന്നു തോന്നി. സൂര്യന്റെ ഉഗ്രതാപത്തിൽ നിന്നും വല്ലവിധേന രക്ഷപെട്ട കര.... ചെന്നു വീണതു ഈ പരിഭവങ്ങളുടെ കൂംബാരകെട്ടുമായി നിൽക്കുന്ന കടലിലേക്കാണോ എന്നു തോന്നി...


കാറ്റ്‌ കടലിന്റെ പരാതികൾക്കും പരിഭവങ്ങൾകും എരിവു കൂട്ടുന്നുണ്ട്‌.പാവം കര എല്ലാം സഹിക്കുകയല്ലാതെ എന്തു ചെയ്യും.!!


നേരം കുറേകഴിഞ്ഞു തിരകളുടെ നീക്കവും കുറഞ്ഞു വന്നു.കടലിൽ നിന്നു വരുന്ന തണുത്തകാറ്റ്‌ കരയെ കുളിരണിയിച്ചുകൊണ്ടിരുന്നു.കരയിലുള്ള സർവ്വചരാചരങ്ങളും ആ കുളിർമയിൽ മയങ്ങി.
എവിടെനിന്നാണു ഈ തണുത്ത കാറ്റ്‌?.......
അതു അവൾ 'കടലിന്റെ' ഉള്ളിലെ തണുപ്പാണു, അതു ആ കാറ്റിനൊപ്പം കരയിലേക്കെത്തുന്നു.കാര്യം പരിഭവങ്ങളും , കരച്ചിലും പിഴിചിലും ഒക്കെയാണെങ്കിലും കരയോടുള്ള കടലിന്റെ സ്നേഹം ആ കാറ്റിന്റെ തണുപ്പിലൂടെ വ്യക്തമാണു.തന്നുള്ളിലെ കുളിരു പകർന്ന് തന്റെ പ്രിയന്റെ മാറിൽ തലചായ്ച്ചു ഉറങ്ങുന്ന കടലും കരയും......ഭാര്യാ ഭർത്താക്കന്മാരേ....കാമുകീ കാമുകന്മാരേ....ഈ സുന്ധര സന്ധ്യക്ക്‌ നിങ്ങളോട്‌ ഇതല്ലേ പറയാനുള്ളത്‌!!.........................................................................


No comments:

Post a Comment